1.22.2017

എണ്ണയ്ക്കൽ കുടുംബ ചരിത്രം HISTORY OF ENNACKAL FAMILY

പൂർവ ചരിത്രം 


പണ്ട് പുരാതനമായ ചായൽ പ്രദേശത്തു (നിലയ്ക്കൽ) കോസെമല്ലൂർ  എന്നൊരു  പ്രസിദ്ധ  ബ്രാഹ്മണ കുടുംബം ഉണ്ടായിരുന്നു. കുടുംബനാഥനായ നമ്പൂതിരിയും കുടുംബ അംഗങ്ങളും മാർത്തോമാ ശ്ലീഹായിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചു. ഈ കോസെമല്ലൂർ ഇല്ലം തോമസ് അപ്പൊസ്‌തലൻ ക്രിസ്താനികൾ ആക്കിയ 32  ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നായിരുന്നു. ക്രിസ്തുമാർഗം സ്വീകരിച്ച കോസെമല്ലൂർ  നമ്പൂതിരിയുടെ സന്താന പരമ്പരകളിൽ പെട്ടവരാണ്  പാക്കിൽ എണ്ണയ്ക്കൽ കുടുംബക്കാർ എന്ന് വിശ്വസിച്ചു വരുന്നു.

 കുറവിലങ്ങാട്ടിലേക്കു

കോസ്‌മെല്ലൂർ ഇല്ലത്തിലെ ക്രിസ്തു മാർഗം സ്വീകരിച്ച  നമ്പൂതിരിയുടെ സഹോദരന്മാർ ഹൈന്ദവ വിശ്വാസികൾ ആയിരുന്നു. അദ്ദേഹം തന്റെ സഹോദരന്മാരും ഒത്തു ഒരുമയോടെ ജീവിച്ചു പല ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിച്ചു പോന്നു. ശുഭ കർമങ്ങൾ ചെയ്യുന്നതിന് മുമ്പ് കുടുംബത്തിലെ നമ്പൂതിരി തലവനോട് അനുവാദം ചോദിക്കുന്ന ചടങ്ങുമായി ബന്ധപെട്ടു    കോസ്‌മെല്ലൂർ നമ്പൂതിരി സഹോദരന്മാരുമായി  കലഹിക്കുകയും ഹൈന്ദവ സഹോദരന്മാരുടെ എതിർപ്പ് മൂലം അദ്ദേഹവും കുടുബവും ക്രൈസ്‌തവ കേന്ദ്രമായ  കുറവിലങ്ങാട്ടിലേക്കു മാറി താമസിച്ചു .
 കുറവിലങ്ങാട് എത്തിയ കോസ്മല്ലൂർ  നമ്പൂതിരിയും കുടുംബ അംഗങ്ങളും അനേകം നിലം പുരയിടങ്ങൾ തെങ്ങിൻ തോപ്പുകൾ വാങ്ങി വളരെ  സമ്പൽ സമൃധിയോടെ ജീവിച്ചു .

കടുത്തുരുത്തിയിൽ .

1599 ലെ  ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞു പോർട്ടുഗീസ് മിഷനറിമാർ റോമാ സഭ മേധാവിത്തം കേരളത്തിലെ സുറിയാനി സഭയിൽ ഉറപ്പിക്കുവാൻ തീവ്രമായി ശ്രമിച്ചു .കേരള ക്രൈസ്‌തവ സഭ വിശ്വാസപരമായ കാരണത്താൽ കത്തോലിക്കരും യാക്കോബായരും രണ്ടായി പിരിഞ്ഞു.  വിശ്വാസപരമായ അഭിപ്രായ വ്യത്യാസം രൂക്ഷമായപ്പോൾ പല യാക്കോബായ സുറിയാനി ക്രിസ്താനികളും കുറുവിലങ്ങാട്ടു നിന്നും മാറി താമസിച്ചു . കോസ്മല്ലൂർ  കുടുംബ തലവൻ വർക്കിയും മക്കളായ ചാക്കോ, തൊമ്മൻ, ചെറിയാൻ , അബ്രഹാം  എന്നിവരും ഏക മകളായ കുഞ്ഞാണ്ടയും, ഭാര്യ ചേച്ചയും ഉൾപ്പെടുന്ന കുടുംബം കത്തോലിക്ക മേധാവിത്വം  സ്വീകരിക്കാതെ കടുത്തുരുതിക്കും മുട്ടുച്ചിറക്കും  മദ്ധ്യേ ഇപ്പോ കോതനല്ലൂർന്ന് അറിയപ്പെടുന്ന സ്ഥലത്തേക്ക് മാറി താമസിച്ചു .വർക്കിയുടെ സഹോദരന്മാരും കുടുംബവും കത്തോലിക്ക മേധാവിത്വം   സ്വീകരിച്ച്, ഇപ്പോഴും കോതനല്ലൂർ ഭാഗത്തു താമസിക്കുന്നു. കോസ്മല്ലൂർ കുടുംബം അവിടെ താമസിച്ചത് കൊണ്ട് കോതനല്ലൂർ എന്ന് പേര് വന്നത് . കോസ്മല്ലൂർ വർക്കിയോട് കൂടെ വില്യാർ പട്ടം കുടുംബക്കാരും കോതനെല്ലൂരിൽ താമസം ആക്കി .

ചിത്ര കലയിലും നടനം സംഗീതം എന്നിവയിലും  അസാമാന്യ പ്രതിഭകളായ ചാക്കോയും അബ്രഹാമും ചെറിയാനും ക്രമേണ കടുത്തുരുത്തി രാജാവിന്റെ പ്രീതി സമ്പാദിച്ചു .അസാമാന്യ കായികശേഷിയും അശ്വാഭ്യാസത്തിൽ നിപുണനുമായിരുന്ന വർക്കിയുടെ മകൻ തൊമ്മന് രാജാവിന്റെ അംഗരക്ഷക വ്യൂഹത്തിന്റെ നായകസ്ഥാനവും ലഭിച്ചു.
കടുത്തുരുത്തി രാജാവിനോടുള്ള അടുപ്പം മൂലം വർക്കിയും കുടുംബവും സാമ്പത്തികമായി വളർന്നു. വീടിന്റെ പടിപ്പുര പണിയുന്നതിനും ആനപ്പുറത് സവാരി ചെയ്യുന്നതിനും, രാജധാനിയിലെ പരവതാനിയിൽ ഇരിക്കുന്നതിനുള്ള അധികാരം കോസ്‌മെല്ലൂർ കുടുംബക്കാർക്കു രാജാവ് അനുമതി നൽകിയിരുന്നു.

 പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി കടുത്തുരുത്തിയും പരിസരപ്രദേശങ്ങളും പോർട്ടുഗീസ് മിഷനറിമാരുടെ ആധിപത്യത്തിലായി. ഇവർ രാജാവിനെ സ്വാധിനികുകയും റോമൻ കത്തോലിക്ക വിശ്വാസം അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു . കൂടാതെ കടുത്തുരുത്തിയിലെ  യാക്കോബായ പള്ളിയിൽ ഒരു റോമൻ പാതിരി പ്രസംഗിച്ചപ്പോൾ പ്രസംഗം തടസപ്പെടുത്തി എന്ന കാരണത്താൽ പോർട്ടുഗീസ്‌കാർ രാജാവിനെ സ്വാധീനിച്ചു കോസെമല്ലൂർ വർക്കിയെയും കുടുംബത്തെയും നാട് കിടത്താൻ തീരുമാനിച്ചു. എന്നാൽ രാജാവിന്റെ സുരക്ഷാ വ്യൂഹത്തിന്റെ തലവനായിരുന്ന തൊമ്മൻറെ സ്വാധീനം മൂലം നാട് കിടത്തൽ നടപ്പായില്ല. പക്ഷെ വർക്കിക്കും കുടുംബത്തിനും മഹാരാജാവ് കല്പിച്ചു നൽകിയ അവകാശങ്ങൾ മഹാരാജാവ് പിൻവലിച്ചു.


 1633 ഓടെ കേരളത്തിൽ പോർട്ടുഗീസ് മേധാവിത്വം ക്ഷയികുകയും കൊച്ചി കോട്ടയിൽ നിന്നു പോർട്ടിഗീസ്കാരെ ഒഴിവാക്കി. ഡച്ച്കാർ അത് തങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു കൊച്ചി രാജാവ് ഇവരുടെ മേൽക്കോയ്മ അംഗീകരിച്ചു . പോർട്ടുഗീസ്കാർക്കു കിട്ടിയതിനെ
കാൾ മികച്ച സൗകര്യങ്ങളാണ് ഡച്ച് കാർക്ക് ലഭിച്ചത്. 1650 മുതൽ 1670 വരെ ന്യൂഹോഫ് എന്ന ഡച്ച് ചിത്രകാരൻ കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ അനുഭവങ്ങളും കേരളത്തെ കുറിച്ചുള്ള വിവരങ്ങളും "REMARKABLE  VOYAGES AND TRAVELS IN TO THE BEST PROVINCES OF THE WEST &EAST INDICES എന്ന പുസ്‌തകത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ കേരളത്തെ പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയതാണ് ഈ പുസ്തകം . 1644 ലിൽ പുതിയ ദൗത്യം ഏറ്റു എടുത്ത ന്യൂഹോഫ് കേരളം ഒട്ടു ആകെ സഞ്ചാരം ചെയ്തു രാജാക്കന്മാരുമായി കുരുമുളക് വ്യാപരത്തിനു കരാർ ഉണ്ടാക്കിയ സമയം കോസ്‌മെല്ലൂർ വർക്കിയുടെ മകൻ അബ്രാഹമിനെ സംഭരണ ചുമതല ഏല്പിച്ചു. ഇദ്ദേഹം പിൽക്കാലത്തു മടിശീല അബ്രഹാം എന്ന്  അറിയപ്പെട്ടിരുന്നു .അന്നത്തെ കടുത്തുരുത്തി പ്രദേശത്തെ പറ്റി ന്യൂഹോഫ് എഴുതുന്നു " മലയാളി ആചാര പ്രകാരം കയ്യിലും കാതിലും വൈരകല്ലുകൾ പതിപ്പിച്ച പല തരം ആഭരണങ്ങൾ ധരിച്ചിരുന്നു. നീതി ന്യായം നടത്തുന്നതിൽ വലിയ നിഷ്കർഷ പുലർത്തി പോന്നു. ദീർഘകാലംമായി ഇവിടെ താമസിച്ചു വന്നവരാണ് സുറിയാനി ക്രിസ്ത്യാനികൾ. അവർക്കു പല അവകാശങ്ങളും രാജാവ് നൽകിയിരുന്നു. പള്ളികൾ പണിതു കുരിശ്ശ് നാട്ടുന്നതിനും പള്ളിമണികൾ തൂക്കുന്നതിനും അനുവദിച്ചിരുന്നു."

 1670  ൽ  കടുത്തുരുത്തി രാജാവ് നാട്  നീങ്ങുകയും സംഗീതജ്ഞനായ ഇളയ രാജാവ് അധികാരമേൽക്കുകയും ചെയ്‍തത് കോസ്‌മെല്ലൂർ കുടുംബത്തിന് ആശ്വാസമായി . പിൻവലിച്ച എല്ലാ അവകാശങ്ങളും തിരികെ ലഭിച്ചു.ആയതിനാൽ കുടുംബത്തിന്റെ സാമ്പത്തിക നിലവാരം ഉയർന്നു.

അക്കാലത്തു കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനും പാരമ്പര്യ വൈദ്യനും, പണ്ഡിതനുമായിരുന്ന ഇട്ടി അച്യുതൻ. കോസ്‌മെല്ലൂർ കുടുംബത്തിലെ ചാണ്ടി,  ഇട്ടി അച്ചുതന്റെ ശിഷ്യനും ചിന്താർമണി വിധി പ്രകാരമുള്ള വൈദ്യശാഖയിൽ നിപുണനുമായിരുന്നു

ഹെൻഡ്രിക്‌ വൻറീഡ് എന്ന ഡച്ച് ഉദ്യോഗസ്ഥൻ കേരളത്തിലെ സസ്യങ്ങളെ ശാസ്ത്രിയ രീതിയിൽ വിവരിക്കുന്ന ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിച്ചു. കേരളത്തിലെ ഔഷധ സസ്യങ്ങളെകുറിചുള്ള  ഈ ഗ്രന്ഥം വിഞാനകോശമായിരുന്നു ഇത്. വൻ വൃക്ഷങ്ങൾ, ചെടികൾ , വള്ളികൾ പുല്ലുകൾ എന്നിങ്ങനെ  പല തരത്തിൽപെട്ട 740 സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ 1616 പേജുകളുള്ള ഈ പുസ്തകത്തിലുണ്ട്.ചെടികളുടെ പേര് , ചിത്രങ്ങൾ , നിറം , മണം സ്വാദ് പലതരം ഉപയോഗക്രമങ്ങൾ ഇവ എല്ലാം ഈ പു സ്തകത്തിൽ  വിശദമായി വിവരിച്ചുട്ടുണ്ട് .

 ഗവർണ്ണർ സ്ഥാനം ഏറ്റുമെടുക്കുന്നതിനു മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളും സഞ്ചരിച്ചിട്ടുള്ള വാൻ റീഡിന് ഈ പുസ്തക രചനയ്ക്ക് അനുയോജ്യനായപണ്ഡിതനെ  കണ്ടു പിടിക്കുവാൻ ഒട്ടും പ്രയാസമുണ്ടായില്ല. അക്കാലത്തു കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ പാരമ്പര്യ വൈദ്യനും പണ്ഡിതനുമായിരുന്ന ഇട്ടി അച്യുതനെ അദ്ദേഹം കൊച്ചി കോട്ടയിൽ വിളിച്ചു വരുത്തി തന്റെ ആഗ്രഹമറിയിച്ചു .ഇട്ടി അച്യുതൻ സന്തോഷപൂർവം സമ്മതിക്കുയും ചെയ്തു . ഇട്ടി അച്യുതനും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പ്രമുഖരായ ധര്മ രാഘവൻ വരദപ്പൻ , ചാണ്ടി  എന്നീരെയും ഇട്ടി അച്യുതനെ സഹായിക്കാനായി  രംഗഭട്ടൻ, അപ്പുഭട്ടൻ, വിനായകഭട്ടൻ എന്നിവരേയും മാത്യൂസ് എന്ന പുരോഹിതനെയും നിയമിച്ചു .


 ഇട്ടി അച്യുതന് കേരളത്തിലെ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ അറിയാമായിരിന്നു . അവയുടെ ഏതേതു ഭാഗങ്ങൾ  കൊണ്ട് ഏതുഒക്കെ രോഗങ്ങൾക്ക് ചികിത്സയ്ക്കാമെന്നു അദ്ദേഹം മനസിലാക്കിയിരുന്നു . തന്റെ തറവാട്ടിൽ സൂക്ഷിച്ചിരുന്ന വൈദ്യ ഗ്രന്ഥ്ങ്ങളുടെ
സഹായത്താൽ ഹോർത്തൂസ് ഇൻഡിക്കസ് മലബാറിക്കൂസിന്റെ ആദ്യ രൂപം ഇട്ടി അച്യുതൻ മലയാളത്തിൽ എഴുതി ഉണ്ടാക്കി . ഇത് എഴുതുവാൻ  അദ്ദേഹത്തെ സഹായിച്ചത് ശിഷ്യ പ്രമുഖനും കോൽ എഴുത്തിൽ വിദ്ഗ്ദനായിരുന്ന കോസെമല്ലൂർ ചാണ്ടി ആയിരുന്നു . ഈ പുസ്തകം ലാറ്റിൻ ഭാഷയിലേക്കു വിവർത്തനം ചെയ്താണ് പ്രസിദ്ധീകരിച്ചത്‌. ആദ്യ വാല്യത്തിന്റെ ആദ്യ ഭാഗത്തു മലയാളത്തിലേക്കുള്ള രണ്ടു പ്രസ്‌താവനകൾ ഉണ്ട് . അതിലൊന്ന് പോര്ടുഗീസിലേക്കു വിവർത്തനം ചെയത ഇമ്മാനുവേൽ കാർ നൈനോവിന്റെയും മറ്റേതു ഇട്ടി അച്യുതന്റെതുമാണ്. കോലെഴുത്തിലാണ് ഇട്ടി അച്യുതന്റെ സാക്ഷി പത്രം . പനയോലയിൽ എഴുതിയ കൈയത്തുപ്രതി പാക്കിൽ എണ്ണയ്ക്കൽ കുടുംബതലവനായിരുന്ന വർക്കിയുടെ കൈവശമുണ്ടായിരുന്നു .പിൽക്കാലത്തു പൗത്രനായ വർക്കി വൈദ്യന്റെ കൈവശം ഉണ്ടായിരുന്നത് ജീര്ണാവസ്ഥയിൽ ആണെങ്കിലും ഇപ്പോഴും എണ്ണക്കൽ കുടുംബത്തിലുണ്ട്. ഹോർത്തൂസ്‌ മലബാറിക്കൂസിന്റെ ഇംഗ്ലീഷ്  പരിഭാഷ കേരളം സർവകലശാല  12  വാല്യങ്ങളായി പ്രസിദ്ധികരിച്ചിട്ടുണ്ട്.

കോതമംഗലത്തേക്കു
 1875  ലാണ്  ഹോർത്തൂസ്‌ മലബാറിക്കസിനു വേണ്ടി ഇട്ടി അച്യുതൻ സാക്ഷി പത്രം ഒപ്പിട്ടു നൽകിയതു  ഹെൻറിക് വാൻ റീഡിന്റെ ക്ഷണപ്രകാരം അദ്ദേഹത്തെ സന്ദർശിക്കാൻ പോയ ഇട്ടി അച്യുതൻ തിരിച്ചു വന്നില്ല .1876 ൽ വര്ധപ്പനെയും കോസെമല്ലൂർ ചാണ്ടിയേയും വൻട്രിഡ് കൊച്ചിയിലേക്ക് ക്ഷണിച്ചെങ്കിലും അവർ പോകാൻ തയാറായില്ല. രാജാവിനെ സ്വാധീനിചു  അവരെ കൊച്ചിയിലേക്ക് കൊണ്ട് വരുവാൻ ശ്രമിച്ചങ്കിലും രാജാവിന്റെ അന്വേഷണത്തിൽ ഇട്ടി അച്യുതനെ വാൻറീഡ് വധിച്ചെന്നും വരദപ്പനും  ചാണ്ടിയും തത്കാലം ഒളിവിൽ താമസിക്കുന്നതാണ് നല്ലതെന്നും രാജാവ് അഭിപ്രായപ്പെട്ടു. അതിൻപ്രകാരം  കോസ്‌മെല്ലൂർ ചാണ്ടിയും ഭാര്യ ചേച്ചയും മകൻ വർക്കിയും മകൾ ആണ്ടയും കുടുംബവും  വരദപ്പനും, ജാനകിയും കൊച്ചീട്ട്യാതിയും  ഉൾപ്പെടുന്ന  കുടുംബവുംകോതമംഗലം, ഹരിപ്പാട് , നിരണം മുതലായ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു .

1741 ൽ  മാർത്താണ്ഡ വർമ്മമഹാരാജാവ് കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ ദയനീയമായീ തോൽപ്പിക്കുകയും ഡച്ച് കാരുടെ ആശ്രിതന്മാരായ അയാൾ രാജ്യങ്ങളെ ഓരോന്നായീ തിരുവതാംകൂറിനോട് ചേർക്കുകയും ചെയ്തു .1746 തൊട്ട്‌ 1750 വരെ  ഉള്ള കാലംകൊണ്ട് എളയിടത്തു സ്വരൂപം ആറ്റിങ്ങൽ ദേശ വഴി , കായംകുളം,  പുറക്കാട്ടു,
തെക്കുംകൂർ വടക്കുംകൂർ എന്നീ രാജ്യങ്ങൾ മാർത്താണ്ഡവർമ രാജാവിന്റെ
ഭരണത്തിലായി.കേരളത്തെ കീഴടക്കാമെന്ന ഡച്ചുകാരുടെ സ്വപ്നത്തെ മാർത്താണ്ഡ വർമയുടെ പട നീക്കം തകർത്തു കളഞ്ഞു . പ്രധാനപെട്ട ഡച്ച് സ്ഥാപങ്ങൾ എല്ലാം തിരുവിതാംകുറിനോട് ചേർക്കപ്പെടുകയും ഡച്ച്കാരുടെ നില ദയനീയമായവിധം ദുർബലപ്പെട്ടു.



വേളൂരിൽ 
  ഇക്കാലത്തു മധ്യ   തിരുവതാംകൂറിലെ പ്രായിക്കര രാജകുടുംബത്തിന്റെ സഹായത്താൽ കോസ്‌മെല്ലൂർ വർക്കിയും   മകൻ ചാണ്ടിയും  തൊമ്മനും 
വേളൂരിനടത്തു കാഞ്ഞിരം എന്ന  സ്ഥലത്തു വന്നു താമസിച്ചു 



              എണ്ണയ്ക്കൽ കുടുംബത്തലവൻ 
                 എ- വർക്കി 


അന്യ ദേശത്തു  നിന്ന് വന്ന താമസിച്ച് അഭിവൃദ്ധിയിലേക്ക്  നീങ്ങിയ  ഈ കുടുംബത്തിലെ വർക്കി എന്ന അംഗം വടക്കുംകൂർ രാജകുടുംബുമായി സ്വര ചേർച്ച   ഇല്ലാതായതിനാൽ പള്ളത്തു  തമ്പുരാനെ സമീപിച്ചു ,കോട്ടയം
നഗരത്തിൽ നിന്നും ഏതാണ്ടു 5  മൈൽ  തെക്കു മാറിയാണ് പള്ളത്ത്
തമ്പുരക്കുമാരുടെ കൊട്ടാരം. തന്റെ അയൽ രാജ്യത്തെ രാജാവിന്റെ ചെയ്തു. എന്നാൽ താമസം മാറ്റുന്നതിൽ മറ്റു വീട്ടുകാർക്ക് ശക്തിയായ ശത്രുക്കൾ മിത്രം എന്ന രീതി അനുസരിച്ചു വർക്കിക്ക് സംരക്ഷണം വാഗ്ദാനം







ചെയുകയും കൃഷി കാര്യങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ ഏൽപ്പിക്കുകയും  എതിർപ്പായിരുന്നു. ആ എതിർപ്പിനെ അവഗണിച്ചു യാത്ര തിരിച്ച വർക്കി കുടുംബത്തിനോട് നിങ്ങളുമായി ഞങ്ങൾക്കിനി ബന്ധമൊന്നും ഇല്ലെന്നു  ശേഷം വീട്ടു കാരും;അങ്ങനെയെങ്കിൽ ഞങ്ങൾക്കും ബന്ധമൊന്നും ഇല്ലെന്നു പറഞ്ഞു പിരിഞ്ഞ ഇവർ പിന്നീട്‌ ഒരിക്കലും ബന്ധപെട്ടിരുന്നില്ല.

പാക്കിൽ
  
അക്കാലത്തു പാക്കിൽ ശാസ്താ ക്ഷേത്രം ശബരിമല പോലെ
പ്രശസ്തമായിരുന്നു. ശബരിമല മറ്റൊരു നാട്ടു രാജവിന്റെ
അധീനതയിലാകയാൽ വടക്കുള്ള പല തീർഥാടകരും അവിടെ പോകുന്നതിനുപകരം പാക്കിൽ ദര്ശനം നടത്തി വന്നത് കൊണ്ട് സാമ്പത്തികമായി ക്ഷേത്രം നല്ല അഭിവ്യദ്ധി നേടി . എന്നാൽ ക്ഷേത്ര പരിസരത്തു സവർണ ഹിന്ദുക്കളുടെ  വീട്ടുകാർ ഇല്ലായിരുന്നു.  ക്ഷേത്രത്തിൽ അവർണർ കൊണ്ട് വരുന്ന
വെളിച്ചെണ്ണ അതേപടി  സ്വീകാര്യാമല്ലായിരുന്നു. ഈ പരിതഃസ്ഥിതിയിൽ
വെളിച്ചെണ്ണ ശുദ്ധി വരുത്താൻ അന്നത്തെ നാട്ടു നടപ്പു അനുസരിച്ചു ക്ഷേത്ര
പരിസരത്തു ഒരു നസ്രാണിയുടെ  സാമീപ്യം ആവശ്യമായി വന്നു .
അതിയായി നാട്ടകം മുട്ടം കരയിൽ കാരുവള്ളിൽ ഗോവിന്ദപിള്ള എന്ന നായർ പ്രമുഖന്റെ നിർദ്ദേശ പ്രകാരം പള്ളത്തു തമ്പുരാൻ വർക്കിയോട് സകുടുബം പാക്കിൽ ക്ഷേത്രത്തിനു തെക്കു വശമുള്ള വിസൃതമായ പുരയിടത്തിൽ വീട് വെച്ച് താമസിക്കാൻ ആവശ്യപെടുകയും  അവിടം കരമൊഴിവായി വിട്ടു കൊടുക്കയും ചെയ്തു . വർക്കിയുട ഭാര്യയും ഏക പുത്രൻ ചാണ്ടിയും പുത്രീ ആണ്ടമ്മയും ചേർന്നത് ആയിരുന്നു വർക്കിയുടെ കുടുംബം.യുവാവായ  ചാണ്ടിയെ ക്ഷേത്രത്തിൽ എത്തുന്ന വെളിച്ചെണ്ണ തൊട്ടു ശുദ്ധമാക്കുന്ന ചുമതല ഏല്പിച്ചു . ഇതേ തുടർന്ന് കാഞ്ഞിരം എന്ന കുടുംബ പേര്  വിസ്മരിക്കപ്പെടുകയും ചുറ്റും  ഉള്ളവർ എണ്ണയ്ക്കൽ എന്ന് പേര് പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു. ഈ കാലത്തു തന്നെയാണ് നസ്രാണികളായ ഇടതും പടിക്കൽ വീട്ടുകാർ കൊട്ടാരത്തിനു ഇടതായി വീടുവെച്ചു താമസം ഉറപ്പിച്ചത്.

കൊട്ടാരമായുള്ള ബന്ധം മൂലം വർക്കി കുടുംബത്തിന്റെ സാമൂഹിക പദവി ഉയർന്നു.തന്മൂലം അദ്ദേഹത്തിന് സ്ഥലത്തെ പല പുരാതന തറവാടുകളുമായി ബന്ധുത്വം സ്ഥാപിക്കാൻ സാധിച്ചു . ഇങ്ങനെ മകൾ ആണ്ടമ്മയെ  വാലയിൽ ചെറിയാൻ  വിവാഹം ചെയ്‌തു . ഇവരുടെ സന്താന പരമ്പരകളിൽ പലരും പള്ളം പ്രദേശത്തു  ഇപ്പോഴും ഉണ്ട് .




ബി -1  ചാണ്ടി  (0000-1875)

  കുടുംബതലവൻ രണ്ടാം തലമുറ

സ്ഥിരമായ  എണ്ണ  ശുദ്ധീകരണം ആവിശ്യമായിരുന്നതിനാൽ നാട്ടകത്തെ പല നായർ കുടുബകാരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പള്ളത്തു പുല്ലുപറമ്പിൽ  നിന്നും ചാച്ചമ്മ എന്ന നസ്രാണി വനിതയെ ചാണ്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ നിശ്ചയിക്കുകയും നാട്ടകത്തു അക്കാലത്ത് പള്ളിയില്ലാതിരുന്നതിനാൽ കോട്ടയത്തിനടുത്ത് നരിക്കുന്നേൽ പള്ളിയിൽ വച്ച് വിവാഹം നടന്നു.അക്കാലത്ത്എംസി റോഡും പള്ളം ലൂപ്പ് റോഡും ഇല്ലായിരുന്നു.പളളം ദാനകുളം റോഡു വഴി കോട്ടയത്തിനായിരുന്നു വിവാഹഘോഷയാത്ര പോയത്. ഈ ദമ്പതികൾക്കു നാലു പുത്രന്മാർ താഴെ പറയുന്ന പേരിലുണ്ടായിരുന്നു
 
 
C-1  ഒന്നാം  ശാഖ  വർക്കി
C-2  രണ്ടാം ശാഖ  ചെറിയാൻ
C-3  മൂന്നാം ശാഖ  ചാണ്ടി
C-4  നാലാം ശാഖ  ഐപ്പ്
 
 
 പേരുകൾ ഉള്ള നാലു പുത്രമാരും  അന്നമ്മ , ശോശാമ്മ,  മറിയാമ്മ ന്ന  പേരുകൾ ഉള്ള മൂന്ന് പുത്രിമാരും ഉണ്ടായിരുന്നു .  പള്ളത്തു തമ്പുരാന്റെ മന്ത്രി ആയിരുന്ന ചാണ്ടി ക്രമേണ തമ്പുരാനുമായുള്ള ബന്ധം ഉപേക്ഷിച്ചു ഒരു നാഴിക വടക്കു വസ്തു വാങ്ങി താമസം  തുടങ്ങി 


മൂത്ത പുത്രി അന്നമ്മയെ പള്ളത്തു  പ്ലാപ്പറമ്പിൽ വിവാഹം ചെയ്ത് കൊടുത്തു .ഇവരുടെ സന്താന പരമ്പരകൾ പള്ളത്തും പരിസര പ്രദേശത്തു കൃഷിയിലും മറ്റു ബിസിനസുകളിലും ഏർപ്പെട്ടു പാർത്തു വരുന്നു . മൂന്നാമത്തെ പുത്രി മറിയാമ്മയെ കോട്ടയത്ത് കൈതത്തറ ശ്രീ മത്തായി വിവാഹം  ചെയ്തു. കൊച്ചി ഗവണ്മെന്റ്  പ്രസ്സിലെ ഒരു ഉദ്യോഗസ്ഥനായ ശ്രീ മത്തായി തന്റെ കഴിവിന്റേയും കഠിന അദ്ധ്വാനഫലമായി ഗവർമെന്റ് പ്രസ്സിൽ സൂപ്രണ്ടു ആയി .ഈ ദമ്പതികള്ക്കു മക്കളുണ്ടായില്ല പെൻഷനായപ്പോൾ അവർ പാക്ക് കരയിൽ മറിയാമ്മയുടെ സാഹോദരമാർ താമസിച്ചിരുന്ന വീടുകൾ അടുത്തു വീട്‌വെച്ചു താമസമുറപ്പിച്ചു .രണ്ടാമത്തെ പുതി ശോശാമ്മയെ ഒളശ്ശ കൂനാനിക്കര ചാക്കോ വിവാഹം കഴിച്ചു .അവരുടെ പിൻതലമുറക്കാർ നല്ല വിദ്യാഭ്യാസം ലഭിച്ചു ഉയർന്ന ഉദ്യോഗസ്ഥമാരായി ഒളശ്ശയിലും  മറ്റുമായി നല്ല നിലയിൽ കഴിയുന്നു .

C-1    വർക്കി


  കൃഷിക്കാരനും ആയുർവേദ വൈദ്യനും ആയിരുന്നു. പള്ളത്തു അമ്മൂട്ടിൽ തോമസിന്റെ പുത്രി മറിയാമ്മയെ വിവാഹം ചെയ്തു . ഇവർക്ക് മൂന്ന് പുത്രമ്മാരും നാലു പുത്രീമാരും ജനിച്ചു. മൂത്ത പുത്രി ചിന്നമ്മയെ മൂലവട്ടത്തു ചാമക്കാട്ടു കുട്ടിയും രണ്ടാമത്തെ പുത്രി അന്നമ്മ (കുട്ടമ്മ)യെ കോട്ടയത്ത് കണ്ടംചിറയിൽ കൊച്ചൂട്ടിയും വിവാഹം കഴിച്ചു. മൂന്നാമത്തെ പുത്രി മറിയാമ്മയെ ചെങ്ങളത്തിൽ ആര്യാടം പാക്കൽ ചാണ്ടി വിവാഹം കഴിച്ചു. നാലാമത്തെ  പുത്രി  ഏലിയാമ്മയെ കൊല്ലാട്ട്‌  പുളിമ്മൂട്ടിൽ ഏബ്രഹാം വിവാഹം ചെയ്തു 
ഭാര്യ മറിയാമ്മയുടെ മരണത്തെ തുടർന്ന് അവരുടെ  ഏറ്റവും  ഇളയ സഹോദരനായ കൊച്ചുഐപിൻറെ കുടുംബത്തോട് ഒത്താണ് ശിഷ്ടായുസ്
കഴിച്ചു കൂട്ടിയത്.പെൻഷൻ ആയി പാക്കു കരയിൽ താമസമുറപ്പിച്ച കാലം മുതൽ 96 വയസ് വരെ അച്ചടി സൂപ്രണ്ട് എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന അദ്ദേഹം നാനാജാതി മതസ്ഥരായ പൊതു ജനങ്ങളുടെ ബഹുമാനാദരവിന് പാത്രീഭൂതൻ ആയിരുന്നു. പല പൊതു സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും കൈയയച്ചു സംഭാവന ചെയ്യുന്നതിൽ  തല്പരനായിരുന്നു. ഇദ്ദേഹത്തെ കാണാൻ വളരെ ദൂരത്തു നിന്ന് സന്ദർശകർ വരുമായിരുന്നു.
 
D-1  ചാണ്ടി (1879-൦൦൦൦)
 
വർക്കിയുടെ (സി -1 ) മൂത്ത പുത്രനായ ചാണ്ടി (കൊച്) അരോഗദൃഢഗാത്രനും സുമുഖനുമായിരുന്നു . മീനച്ചിൽ മുൻസിഫ് കോടതിയിൽ ജോലിയായിരുന്നു . പള്ളത്തു പ്ലാപ്പറമ്പിൽ കുര്യന്റെ മകൾ അന്നമ്മ ആയിരുന്നു ഭാര്യ. അന്നമ്മയ്ക്കു സ്കൂളിൽ  ജോലിയായിരുന്നു. ഇരുവരും ജോലിസ്ഥലമായ പാലായിൽ താമസിച്ചിരുന്നു . അവർക്കു രണ്ടാണും രണ്ടു പെണ്ണും മക്കളുണ്ടായി 32 ആം  വയസിൽ നിര്യാതനായി . അതെ തുടർന്ന് അന്നമ്മ മണർകാട് വസ്തു വാങ്ങി വീട് വെച്ച് താമസിച്ചു .മക്കളുടെ വിവാഹം നിർവ്വഹിച്ചിട്ടു അന്നമ്മ നല്ല വാർദ്ധൃകൃത്തിൽ (1941 ) മരിച്ചു .

മൂത്ത മകൾ  മറിയാമ്മയെ മണർകാട് പോത്താനിക്കൽ എബ്രഹാം വിവാഹം കഴിച്ചു .ഇവരുടെ രണ്ടു പൗത്രമാരും സുറിയാനി സഭയിലെ വൈദികരാണ്.ഇളയ പുത്രി  സാറാമ്മയെ  വെള്ളൂർ പഴൂപ്പറമ്പിൽ മാത്യു വിവാഹം കഴിച്ചു.

ഇ-1  വർക്കി  (1900 -൦൦൦൦)

അഞ്ചാം തലമുറയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു വർക്കി (കുഞ്ഞച്ചൻ ) മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പുഞ്ചിരി ബോട്ട് കമ്പിനിയിൽ ബോട്ട് മാസ്റ്ററായി പ്രവർത്തിച്ചു. ബോട്ട് സർവീസ് ദേശസാൽകരിച്ചതിനെ   തുടർന്ന് ഗവർമെന്റ് ജീവനക്കാരനായി പെൻഷൻ പറ്റി. മണർകാട് ഒറ്റപ്ലാക്കൽ മാത്തന്റെ മകൾ ശോശാമ്മയാണ് ഭാര്യ.ഇവർക്ക് നാലു പുത്രന്മാരും നാലു പുത്രിമാരും ജനിച്ചു ജോലിയിൽ നിന്ന് വിരമിച്ച  ശേഷം അരീപ്പറമ്പിൽ കൃഷിയിൽ ഏർപ്പെട്ട് താമസിച്ചിരുന്നു.



മൂത്ത പുത്രി അന്നമ്മയെ പ്രാപുഴയിൽ ബിസിനസ്കാരനായ കുരിയൻ (കൊച്ചുകുഞ്ഞു) വിവാഹം കഴിച്ചു ആർപ്പൂക്കര താമസിച്ചു വന്നു രണ്ടാമത്തെ പുത്രി ഏലിയാമ്മയെ (അമ്മിണി ) വണ്ടന്മേട്ട് എട്ടാം മൈലിൽ ഇടത്തറ ഏബ്രഹാം വിവാഹം കഴിച്ചു .മൂന്നാമത്തെ പുത്രി മറിയാമ്മയെ 
ആർപ്പൂക്കര പുത്തൻ പുരയിൽ ഏബ്രഹാം വിവാഹം കഴിച്ചു. നാലാമത്തെ പുത്രി സാറാമ്മയെ (ലീലാമ്മ) ആർപ്പൂക്കര തോട്ടത്തിൽ ചാക്കോ(കുഞ്ഞു) വിവാഹം കഴിച്ചു. 

എഫ് -1   ചാണ്ടി (1936 -൦൦൦൦ )
 

വർക്കിയുടെ മൂത്ത മകൻ ചാണ്ടി (ജോയ്) ഒരു പി ഡബ്ലിയൂ ഡി കോൺട്രാക്ടർ ആയിരുന്നു . മറ്റക്കര കാരണിയിൽ ലോനൻറെ മകൾ ശോശാമ്മയെ വിവാഹം ചെയ്തു അയർകുന്നത്ത് താമസിച്ചു വന്നു .മക്കൾ ഒരു ആണും മൂന്ന് പെണ്ണും 
ഷിബു ,ഷൈനി ഷീല , ഷീബ .   


 എഫ് 2  മാത്യു (1942 -0000 )

 വർക്കിയുടെ രണ്ടാമത്തെ പുത്രൻ മാത്യു (ഉണ്ണി)
ഹൈസ്കൂൾ വിദ്യാഭാസം പൂർത്തിആക്കിയില്ല .കൃഷി കാര്യങ്ങളിൽ ഏർപ്പെട്ടു വന്നു .ഡ്രൈവിംഗ് പഠിച്ച ശേഷം സ്വന്തമായി ഓട്ടോ റിക്ഷ ഉണ്ട് .വണ്ടന്മേട് കൃഷ്ണൻ പറമ്പിൽ കുഞ്ഞപ്പന്റെ മകൾ ശോശാമ്മയാണ് ഭാര്യ .ഇപ്പോൾ അരീപ്പറമ്പിൽ താമസിക്കുന്നു . ഈ ദമ്പതികള്ക്ക് നാലു പെണ്മക്കളാണ് . ജെസ്സി , ഷേർളി  , മിനി ,മായ 


ഷേർളിയുടെ കുടുംബം

എഫ്  3 തോമസ് (1944 -൦൦൦൦)


സാമാന്യ വിദ്യാഭ്യസത്തിനു ശേഷം തോമസ് (സണ്ണി) ചെറുകിട വ്യവസായങ്ങൾ തനതായി നടത്തുന്നു. റബ്ബർ ഉത്പന്നങ്ങൾ മെഴുകുതിരി (ENNACKAL CANDLES) എന്നിവ  നിർമിച്ചു  വരുന്നു . കുറുപ്പും പടി എമ്പാശേരിൽ മത്തായിയുടെ മകൾ അന്നമ്മ (കുമാരി )യാണ് ഭാര്യ .1972 -ൽ വിവാഹം കഴിച്ച ഇവർക്ക് സജനി എന്ന പുത്രിയും സന്തോഷ് എന്ന പുത്രനും ഉണ്ട്.


  എഫ് - 4 കുര്യൻ (1948  -൦൦൦൦)


 ഒരു മെക്കാനിക് ആയിരുന്നകുരിയൻ (കുഞ്ഞുമോൻ )   പട്ടാള  സേവനത്തിനു ശേഷം നാട്ടിൽ വന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി സമ്പാദിച്ചു . ഇപ്പോൾ കങ്ങഴ വീട് വെച്ച് താമസിക്കുന്നു . ഒളശ്ശ ചക്കാലയിൽ ജോണിയുടെ മകൾ അന്നമ്മയാണ് ഭാര്യ.ശോശ പുത്രിയും ഡാനി  വർക്കി  പുത്രമാരുമാണ്





-2  കുര്യൻ   1911 -0000 
ചാണ്ടിയുടെ  രണ്ടാമത്തെ  പുത്രനായ കുര്യൻ (കുഞ്ഞുകുഞ്ഞ്) കൃഷി  ചെയ്തു ജീവിച്ചിരുന്നു . എറികാട്ട്  കൂറ്റിക്കൽ  അന്നമ്മ യെ വിവാഹം കഴിച്ചു.
മണർ കാട്ടു  താമസമാക്കി ഈ ദമ്പതികൾക്കു   4  പുത്രിമാരും ഒരു പുത്രനും  ജനിച്ചു. മൂത്ത മകൾ തങ്കമ്മയെ കെ .കെ .റോഡ്  13 ആം  മൈലിൽ  കണ്ണന്താനത്തു ചാക്കോ  വിവാഹം ചെയ്തു . രണ്ടാമത്തെ  പുത്രി                         കുഞ്ഞമ്മയെ   പതിനാലാം  മൈലിലെ കാനം പുതുവേലിൽ  തോമസ് വിവാഹം ചെയ്‌തു മൂന്നാമത്തെ പുത്രീ സാറാമ്മയെ എരമല്ലൂർ കക്കാട്ട്  ചാക്കോയും വിവാഹം കഴിച്ചു  ഇളയ പുത്രി അവിവാഹിതയാണ്.എൺഅന്നാൽ  മക്കളെ  കല്യാണം കഴിപ്പിക്കുന്നതിനു മുൻപേ അന്നമ്മ മരിച്ചു പോകയാൽ കുര്യൻ  രണ്ടാമത് വിവാഹം കഴിച്ചു കുഴിമറ്റത്തു കുന്നേൽ  മറിയാമ്മയാണ്  ഭാര്യ ഇതിൽ  വര്ഗീസ്(സണ്ണി ) തോമസ്(പാപ്പച്ചൻ) ചാക്കോ (രാജൻ) എന്ന്  മൂന്ന് പുത്രമാരുണ്ടായിരുന്നു മറിയാമ്മയും  മക്കളും മണർകാട്  കവലയിൽ താമസിക്കുന്നു

എഫ് 5 -ചാണ്ടി  മലബാറിൽ  നിന്ന് മേരിയെ വിവാഹം കഴിച്ചു


സണ്ണികുരൃൻ മണർകാട്
1983  February  6 ന്   ഏലിയാമ്മയെ (പ്രേമ) വിവാഹം കഴിച്ചു
മകൾ  ബിന്ദു സണ്ണി    മകൻ  ബിപിൻ സണ്ണി
പാത്താമുട്ടം ഓണ്ണാട്ട് വിനോദ് ബിന്ദുവിനെ വിവാഹം കഴിച്ചു.

അരീപ്പറന്വ്   മാടത്താനിയിൽ നിഷാ ബിപിൻെറ ഭാരൃ  ഇവർ ഡുബായിൽ ജോലി ചെയ്യുന്നു.

തോമസ് കുരൃൻ

ഭാരൃ  സുമ  

രണ്ടു മക്കൾ    അപ്പു / നൈന  പുതുപ്പള്ളിയിൽ താമസം 











D-2 തോമസ് (1887 -1976 )


വർക്കിയുടെ  ദ്വിതീയ പുത്രനായ  തോമസ് പള്ളം സി.എം.എസ് സ്കൂളിൽ  നിന്ന് മിഡിൽ  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി . അക്കാലത്തുഅപൂർവയുമായിരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചത് മൂലം യൂറോപ്യന്മാരുമായി ഇടപെടാനും  അവരുടെ തോട്ടങ്ങളിൽ ജോലി ചെയുവാനും സാധിച്ചു.തിരിച്ചു വന്ന് കോട്ടയം മുൻസിപ്പാലിറ്റിയിൽ കോൺട്രാക്ട്  പണി ചെയ്തു . ഇടയ്ക്കു കുറെ നാൾ ചെറുകിട വ്യവസായം മെഴുക് തിരി നിർമാണം സ്വന്തമായി നടത്തിയിരുന്നു . പൊതു കാര്യ പ്രസക്തതനായ ഇദ്ദേഹം പള്ളി സംബന്ധമായ കാര്യങ്ങളിലും പങ്കെടത്തിരുന്നു . മലങ്കര സൺ‌ഡേ സ്കൂൾ അസോസിയേഷൻ  ആരംഭിക്കുന്നതിനു അനേക വർഷങ്ങൾ മുൻപ് തന്നെ പാക്കിൽ പള്ളിയോടു അനുബന്ധിച്ചു നടത്തി വന്ന സൺ‌ഡേ സ്കൂളിന്റെ പ്രാരംഭ  പ്രവർത്തകരിൽ ഒരു ആളും പിന്നീട്ഹെഡ്മാസ്റ്ററും ആയിരുന്നു. ചോഴിയക്കാട് കരിമാങ്കൽ വർഗീസിന്റെ മകൾ ശോശാമ്മയായിരുന്നു ഭാര്യ. ഈ ദമ്പതികൾക്ക് മൂന്ന് പുത്രന്മാരും ആറ് പുത്രിമാരും ജനിച്ചു.

മൂത്ത പുത്രി മേരി (കുഞ്ഞമ്മ ) യെ കൊല്ലാട്ട് പുളിമുട്ടിൽ എബ്രാഹാം വിവാഹം ചെയ്‌തു. ഇദ്ദേഹം കോട്ടയം ടൗണിൽ തയ്യിൽ കട നടത്തിയിരുന്നു .രണ്ടാമത്തെ പുത്രി അച്ചാമ്മയെ (ചേച്ച ) മറിയപ്പള്ളി പടനിലത്തു വലിയപറമ്പിൽ ഇട്ട്യാവിരയുടെ പുത്രൻ വർഗീസ് (ബേബി) യെ  വിവാഹം കഴിച്ചു ട്രാവൻകൂർ സിമെൻറ്സ്  ഹെഡ് ഡ്രാഫ്ട്സ്മാൻ ആയിരുന്നു .മൂന്നാമത്തെ പുത്രി അന്നമ്മയെ കുമരകം  കുളമ്പു കാട്ടുശേരിൽ കുഞ്ഞപ്പിയുടെ മകൻ ജേക്കബ് വിവാഹം ചെയ്തു .നാലാമത്തെ പുത്രി ആലീസിനെ (കുഞ്ഞുഞ്ഞുമ്മ )കോട്ടയം ചുങ്കത്തിൽ മാമ്പ്രയിൽ വർഗീസിൻറെ മകൻ മത്തായി വിവാഹം കഴിച്ചു .അഞ്ചാമത്തെ പുത്രി സൂസമ്മയെ പള്ളം മലയിൽ ഏബ്രഹാം വിവാഹം ചെയ്തു. ആറാമത്തെ പുത്രീ അവിവാഹിതയാണ് 
 
 E -3- ജോർജ് .(1914 -0000 )

തോമസിന്റെ മൂത്ത പുത്രൻ ജോർജ് (പാപ്പച്ചൻ ) സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം (അഞ്ചാം ഫോം) പല യൂറോപ്യൻ കമ്പനികളിലും ഗവർമെന്റ് ഇലെക്ട്രിസിറ്റി ഡിപ്പാർട്മെന്റിലും പിന്നീട് മുപ്പതു വര്ഷം ആലുവ ഇൻഡ്യൻ അലുമിനിയം കമ്പിനിയിലും അതിനു ശേഷം മുൻസിപ്പൽ കോൺട്രാക്ടറായും ജോലി ചെയ്തു . കോട്ടയം കല്ലുപാലത്തിങ്കൽ വർക്കിയുടെ പുത്രി ശോശാമ്മയാണ് ഭാര്യ .ഇവർക്ക് 6 പുത്രന്മാരും നാലു പുത്രിമാരും ഉണ്ടായി
മൂത്ത മകളെ കാരാപ്പുഴ കാഞ്ഞിരത്തിൽ തോമാച്ചിൻറെ പുത്രനും
എം.ആർ .എഫിൽ ഉദ്യോഗസ്ഥനായ രാജു വിവാഹം ചെയ്തു . രണ്ടാമത്തെ മകൾ മോളി (കൊച്ചുമോൾ)യെ കൊല്ലാട്ട് കൈതയിൽ ഡോക്ടർ റ്റി .റ്റി .ചാക്കോയുടെ പുത്രൻ ജോണിക്കുട്ടി വിവാഹം ചെയ്‌തു.മൂന്നാമത്തെ പുത്രി സോമയെ കോതമംഗലം മാലിപ്പാറ പറപ്പാട്ട് മത്തായിയുടെ മകൻ ജോർജ്ജ് വിവാഹം ചെയ്തു. നാലാമത്തെ പുത്രി ശാന്തയെ തൃക്കോതമംഗലം  തെക്കനാത്  കുരൃന്റെ  മകൻ ഗീവര്ഗീസ് കത്തനാർ വിവാഹം ചെയ്‌തു ലം തെക്കനാത് കുര്യൻറെ  മകൻ ഗീവർഗീസ് കത്തനാർ വിവാഹം ചെയ്തു. 
 
എഫ് -9  ജോർജ് തോമസ് (1948-൦൦൦൦)
തോമസിന്റെ  മൂത്ത പുത്രൻ (കുഞ്ഞുമോൻ) പത്താം ക്ലാസ് പാസ്സായി ആലുവയിലെ ഇന്ത്യൻ അലൂമിനിയം ഫാക്ടറിയിൽ ജോലി ചെയ്യുന്നു. പിറവം വട്ടയ്ക്കാട്ടിൽ മാത്യുവിന്റെ മകൾ സിനോബിയാണ് ഭാര്യ . ഇവർക്ക് ഷെറിമോൻ/ സാം  എന്ന് രണ്ടു പുത്രന്മാരുണ്ട്. .

എഫ് -10 ജോർജ് വര്ഗീസ്(1949 -൦൦൦൦)
 അനിയൻ  എന്ന് വിളിക്കുന്ന ജോർജ് വർഗീസ് പത്താം ക്ലാസ് പാസ്സായ ശേഷം കോട്ടയത്ത്  റബ്ബർ ബിസിനസ് ഏർപ്പെട്ടിരിക്കുന്നു വാകത്താനത്തു മക്കാപള്ളിയിൽ ജേക്കബിന്റെ മകൾ എത്സമ്മയാണ് ഭാര്യ .ഇവർക്ക്
ഷിൻഡു, സന്തീർ എന്ന് രണ്ടു പുത്രന്മാരുണ്ട് . 

 
എഫ് -11 റെജി ( 1951 -൦൦൦൦)

റെജി  പി.ഡിസി. കഴിഞ്ഞു എഞ്ചിനീറിങ്ങിൽ ഡിപ്ലോമ സമ്പാദിച്ചു . മണർകാട് ഇലഞ്ഞിത്തറ
കുര്യന്റെ മകൾ അന്നമ്മയാണ് ഭാര്യ .അമേരിക്കയിൽ നേഴ്സ് ആയ അന്നമ്മയോടു ഒപ്പം പോയ റെജി അവിടെ ബിസ്സിനസ്സ്കാരനായി പ്രവർത്തിക്കുന്നു .ഷോൺ പുത്രനും  ഷെറിൻ പുത്രിയുമാണ് .



എഫ്-12  ജോബി  അമേരിക്കയിൽ ജോലി  ചെയ്യുന്നു
എഫ്-13  മാത്തുക്കുട്ടി  അന്തരിച്ചു
എഫ്-14  ജീമോൻ അമേരിക്കയിൽ  ജോലി ചെയ്യുന്നു

ഇ-4  വർഗീസ് (1921 - 0000 )തേർഡ് ഫോമിൽ പഠിച്ചുകൊണ്ടിരിക്കെ വീട് വിട്ടു  പോയി .മൈസൂരിൽ കോൺട്രാക്ട്ർ ആയി ജോലി  നോക്കി 


ഇ-5   തോമസ് (തങ്കച്ചൻ) (1930 -൦൦൦൦) ഇംഗ്ലീഷ് പത്താം ക്ലാസ്സ്, ഐടി ഐ  ഇല്കട്രീഷൃൻ  ഗ്രേഡ് പാസ്സായി കെ. എസ . ബി യിൽ ജോലി നോക്കി ജൂനിയർഎഞ്ചിനിയറായി പെൻഷൻ പറ്റി
സൺ‌ഡേ സ്‌കൂൾ, പ്രാർത്ഥന യോഗം , പള്ളി മാനേജിങ് കമ്മറ്റി എന്നിങ്ങനെ ആത്മീയ കാര്യങ്ങ ളിലും YMCA പെന്ഷർസ് അസോസിയേഷൻ മുതലായ സാമൂഹ്യരംഗങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു . മാങ്ങാനം നടയിൽ ചാക്കോച്ചന്റെ മകളും അധ്യാപികയും ആയിരുന്ന അന്നമ്മയെ വിവാഹം ചെയ്തു . ഇവർക്ക് രണ്ടു പുത്രന്മാരും മൂന്ന് പുത്രിമാരും ഉണ്ട്.

മൂത്ത പുത്രി സൂസി  പി ഡി സി പാസ്സായി കൊല്ലാട് നെല്ലിശേരിൽ കുര്യന്റെ മകൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ മാത്തുകുട്ടിയെ വിവാഹം ചെയ്‌തു . രണ്ടാമത്തെ പുത്രി സാലി P.D.C യും ബോംബയിൽ സാനിറ്ററി ഇൻസ്‌പെക്ടർ ഡിപ്ലോമയും പാസ്സായി. ഇളയ  പുത്രി ആനി പി ഡി സി  പാസ്സായ ശേഷം നഴ്സറി ടീച്ചേർസ് ട്രെയിനിങ്ങും നീഡിലെ റോക് & ഗാര്മെന്റ്സ് മേക്കിങ്ങിൽ ഡിപ്ലോമയും പാസ്സായി .

എഫ്-15  തോമസ് ടി തോമസ് (1959 )പി ഡി സി യും  ഐ ടി ഐ  ഇലക്ട്രിക്കൽ  ട്രേഡ് പരീക്ഷയും പാസ്സായി. പല നാടകങ്ങളിലും അഭിനയിച്ച തോമസ്കുട്ടി ഒരു നല്ല നടൻ ആണ്.  മനോരമയിൽ ജോലി ചെയ്ത് വിരമിച്ചു . മുണ്ടക്കയത് ചേരാം പേരിൽ കുരുവിളയുടെ മകൾ രമ യാണ് ഭാര്യ. മൂന്ന് ആൺമക്കൾ

എഫ് -16  ജേക്കബ് (1968 ) പി ഡി സി പൂർത്തി  ആയ ശേഷം ഐടിസിയിൽ ഇലൿട്രികൽ ട്രേഡ് പാസ്സായി, ഇപ്പോൾ ഓസ്ട്രേലിയിൽ  ജോലി ചെയുന്നു. 


 ഡി-3  മത്തായി (മത്തായികുഞ്ഞു) 


കോട്ടയത്ത് തയ്യൽ ജോലി ആയിരുന്നു . പിന്നീട് ബിസിനെസ്സിൽ പ്രവേശ്ശിച്ചു .കോടിമത ടോൾഗേറ്റ്  കോൺട്രാക്ട് എടുത്തു പണം സമ്പാദിച്ചു , ഒരു നല്ല ഫുട്ബോളർ  ആയി . പതിനഞ്ചിൽ  ഇട്ടിയുടെ മകൾ അന്നമ്മയെ വിവാഹം കഴിച്ചു .മുപ്പതിനാലാമത്തെ വയസിൽ അന്തരിച്ചു . ഒരു മകനും മകളും  മകൾ ഒന്നര വയസിൽ അന്തരിച്ചു . മകന്റെ പേര്  ജോർജ്  മത്തായി .


ഇ-6  ജോർജ് മത്തായി (1923 -൦൦൦൦)

ഒരു റബ്ബർ കമ്പനിയിൽ  ജോലി ചെയ്തു വിരമിച്ചു . മറിയപള്ളിൽനെടുംപറമ്പിലായ വാലയിൽ യോഹന്നാന്റെ പുത്രി കുഞ്ഞമ്മ (ഏലിയാമ്മ ) ഭാര്യ .ഇവർക്ക് നാലു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട്. 

മൂത്ത മകൾ അന്നമ്മ  1952     തൊടുപുഴ താനുവേലിൽ ചാക്കോ സാറാമ്മ ദമ്പതികളുടെ പുത്രൻ പി.സി. മാത്യു  1968 ഇൽ വിവാഹം കഴിച്ചു .മൂന്ന് മക്കൾ .അമേരിക്കയിലെ ക്ലാർക്സ്റ്റണ്ണിൽ   താമസം .


രണ്ടാമത്തെ  പുത്രി മറിയാമ്മ (പൊന്നമ്മ) 1955 പുത്തനങ്ങാടി കുന്നും പുറത്തു ഉലഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൻ കെ ചെറിയാൻ (കുഞ്ഞുമോൻ) 1974 ൽ വിവാഹം ചെയ്തു . പോലീസിൽ ജോലി


F -17 മത്തായി ജോർജ് (ബാബു)


മണര്കാട്ട് വെള്ളാപ്പള്ളിൽ  വര്ഗീസ് ചാച്ചിയമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ അമ്മിണി (ശോശാമ്മ ) ആണ് സഹധർമിണി .രണ്ടു  പെൺ കുട്ടികൾ നോമി (1978)  ജോയ്‌സ്‌  (1979 )


F -18  ജോൺ (കുഞ്ഞു ) 1957
ഭാര്യ: നീലിമംഗലം മാത്യു ലീലാമ്മ ദമ്പതികളുടെ മൂത്ത മകൾ  ശോശാമ്മ (കുഞ്ഞുമോൾ)മക്കൾ വര്ഗീസ് (കൊച്ചുമോൻ) 1982  മകൾ  ഏലിയാമ്മ 1984 (ടിന്റു)

F -19 കുരിയൻ (രാജൻ) 1958
പാമ്പാടി പങ്ങട ഐസക് അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ മറിയാമ്മ ആണ് ഭാര്യ
മകൾ എലിസബത്ത് (ജിലു)1988

F -20 അബ്രഹാം(മോനി) 1961
പാത്താമുട്ടം പാടാച്ചിറ ഐപ്പ് ആച്ചിയമ്മ ദമ്പതികളുടെ രണ്ടാമത്തെ മകൾ ശോശാമ്മ (സാലി) ഭാര്യ .


C -2 ചെറിയാൻ (ചെറിയാച്ചൻ               
(൦൦൦൦ - 1940)  
 ചാണ്ടിയുടെ രണ്ടാമത്തെ പുത്രനായ ചെറിയാൻ സഹോദരമാരോട്  ചേർന്ന് കോൺട്രാക്ട് പണിയിലും പിന്നീട് കർഷകനായി.പലതു എടത്തുംപടിക്കൽ  പീടികയിൽ ചെറിയാന്റെ മകൾ കൊച്ചേല്യാമ്മ ഭാര്യ ആയിരുന്നു . തെക്കേ വീട് എന്നും പള്ളത്തുശ്ശേരി എന്നും വിളിക്കപ്പെട്ട വീട്ടിൽ താമസമാക്കി . ഇദ്ദേഹം ഒരു  സംഭാഷണചതുരാനായിരുന്നു.
മൂന്ന് പുത്രന്മാരും മൂന്ന് പുത്രിമാരും ജനിച്ചു .

മൂത്ത പുത്രി ആണ്ട (കുഞ്ഞമ്മ) ചെങ്ങളതിൽ വടാശ്ശേരിൽചാക്കോയുടെ മകൻ ചാക്കോ വിവാഹം ചെയ്തു അവർക്കു മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു .രണ്ടാമത്തെ മകൻ പാപ്പച്ചൻ മരിച്ചു പോയി മകൾ തങ്കമ്മയെ കോട്ടയത്തു തടത്തിൽ വിവാഹം ചെയ്തു .


രണ്ടാമത്തെ പുത്രി മറിയാമ്മയെ കോട്ടയം പുത്തനങ്ങാടി  തുമ്പിൽ ചാണ്ടിയുടെ മകൻ ചാക്കോ (കുഞ്ഞപ്പൻ) വിവാഹം ചെയ്‌തു . അവിടെ താമസിച്ചു വരവേ 1943 മറിയാമ്മ ചരമ പെടുകയും ചാക്കോയും മക്കളും പൂവന്തുരുത് വന്നു സ്ഥലം വാങ്ങി താമസം  തുടങ്ങി മക്കൾ രണ്ടു ആണും നാലു പെണ്ണും .

മൂന്നാമത്തെ മകൾ ഏലി( കുട്ടികൊച്ചമ്മ) ഒളശ്ശ കടവിൽ മത്തായിയുടെ മകൻ തോമസ് (കൊച്ചുകുഞ്ഞു)വിവാഹം ചെയ്തു .അദ്ദേഹം സി.എം.എസ് സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്നു ഇവർക്ക് ചെറിയാൻ തോമസ് (ഉണ്ണി) എന്നൊരു പുത്രനും ലീലാമ്മ എന്നൊരു പുത്രീയും ജനിച്ചു ഉണ്ണി പ്രസിദ്ധ ഗാന്ധിയനായ ആചാര്യ വിനോബാ ഭാവെയുടെ കൂടെ വളരെ നാൾ പ്രവർത്തിച്ചു . കൊച്ചു കുഞ്ഞിന്റെ ചരമത്തെ തുടര്ന്നു ഏലിയാമ്മ  പാക്കിൽ സ്കൂളിൽ സ്‌ഥലമാറ്റം വാങ്ങി  അവിടെ താമസിച്ചു


D-4  ചാണ്ടി (1889 - 1970 )


തിരുവതാംകൂർ വനം വകുപ്പിൽ  ഫോറസ്റ്റ  ഗാർഡ്  ആയി . കോട്ടയത്ത് കാലായിൽ ഏലിയാമ്മയെ വിവാഹം കഴിച്ചു . അതിൽ ഒരു പുത്രൻ ജനിച്ചു,

ഭർത്താവിൻറെ ജോലി സ്‌ഥലമായ ആര്യങ്കാവിൽ വെച്ചു ഏലിയാമ്മ മരിച്ചു 
രണ്ടാമത്തെ  ഭാര്യ കോട്ടയത്തു ചുങ്കത്തിൽ വലിയ ബംഗ്ലാവിൽ അമ്മിണി മക്കൾ ഉണ്ടാകുന്നതിന് മുൻപേ മരിച്ചു . പിന്നീട് പന്തളം ആലുംമൂട്ടിൽ കിഴക്കേതിൽ ഈശോ കോശിയുടെ മകൾ അന്നമ്മയെ വിവാഹം ചെയ്തു.അവർക്കു രണ്ടു പുത്രന്മാരും രണ്ടു പുത്രിമാരും ജനിച്ചു.മൂത്ത പുത്രിയെ റാന്നിയിൽ കറിയാൻപ്ലാവിൽ കെ.വി .ചാക്കോ വിവാഹം ചെയ്തു .ഇവർക്ക് നാലു പുത്രി മാരും ഒരു പുത്രനും ഉണ്ട് .ഇളയ പുത്രി മേരികുട്ടിയെ
വേളൂർ ഭഗവതി പടിയിൽ ഉതുപ്പിന്റെ മകൻ മാത്യു വിവാഹം കഴിച്ചു .ഇവർക്ക് നാലു പുത്രിമാരും ഒരു പുത്രനും ഉണ്ട് .

E-7 ഏബ്രഹാം   (  1916 -0000 )
 ചാണ്ടിയുടെ മൂത്ത പുത്രൻ പി.സി. ഏബ്രഹാം (ബേബി ) ജോലി തയ്യൽ.പുതുപ്പള്ളി പാലക്കുന്നേൽ വർഗീസ് -മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകൾ കുട്ടിയമ്മ (ഇളച്ചി ) ആണ് ഭാര്യ .ഇവർക്ക് രണ്ടു പുത്രന്മാരും രണ്ടു പുത്രിമാരും ജനിച്ചു 
മൂത്ത പുത്രി ശാന്തമ്മ , ഇളയ പുത്രി സാറാമ്മയെ കഞ്ഞികുഴി  വലിയപറമ്പിൽ തോമസിന്റെയും ഏലിയാമ്മയുടെയും മകൻ ജീമോൻ ആണ് ഭർത്താവ് ,മക്കൾ  ജിക്കു-1977  ജിനു-1979 ജിബു-1983 


F-21 ബാബു   (1950 -0000 )

തിരുവഞ്ചൂർ തെക്കേപറമ്പിൽ  ജെയ്‌ക്കബിന്റെയും ഏലിയാമ്മയുടെയും മകൾ റ്റി .ജെ .മറിയാമ്മയുടെയും മക്കൾ ദീപു-1982  ദിലീപ് -1985


 
F-22 രാജു ( 1956 -൦൦൦൦)

തിരുവഞ്ചൂർ കിഴക്കോത് വീട്ടിൽ പാപ്പച്ചന്റെയും ചിന്നമ്മയുടെയും മകൾ മോളി (അന്നമ്മ) ഭാര്യ. മക്കൾ നിജ-1985 , നിഷ 1987 

E-8 പി .സി.തോമസ് (തങ്കച്ചൻ) 1928-൦൦൦൦ 
സ്പെഷ്യൽ  ഫോറസ്ററ് ഗാർഡ് വനം വകുപ്പിൽ ജോലി റിട്ടയർ ചെയ്‌തു .
ചെട്ടിയാംകുടിലായ മോളിൽ സ്കറിയായ്യു ടെയും അന്നമ്മയുടെയും മകൾ സാറാമ്മ ആണ്  ഭാര്യ .ദീർഘകാലം കുടുംബ യോഗത്തിൻറെ പ്രസിഡന്റ് ആയിരുന്നു

F-23 വെൽജി .(31/05/1963)
മധ്യപ്രദേശിൽ ഗവർമെന്റ് സർവിസ്
ഭാര്യ ഷേർലി വെൽജി 30 /05 / 1966
ഷിബി   വെൽജി  02 /10 /1994


ADDRESS:-
D-22 ARAMA ESTATE NAYAPURA,KOLAR ROAD P.O.BHOPAL M.P


 





F -24 നോയൽജി 1966 (സജി) മധ്യപ്രദേശിൽ സർവീസ് ചെയുന്നു

F -25 വിനോജി (രജി) 1968 കുമ്പനാട് ബൈബിൾ സ്കൂളിൽ അധ്യാപകൻ

F -26 ഫേവർജി (വിജി) 1970 കറുകച്ചാലിൽ ബിസിനസ്

F - 27 മനോജി മസ്കറ്റിൽ ജോലി

  E -9 ജോയ് (1945 -2018 )
പുളികീഴ് തെറ്റിക്കാട്ടു  ഉഴത്തിൽ ടി,എം സ്കറിയ മകൾ കുഞ്ഞു അന്നാമ്മയെ വിവാഹം  ചെയ്തു മധ്യപ്രദേശിൽ താമസം ,മക്കൾ ലീന (1973 ) ലെജി 1975 ,ലെനി 1977
രണ്ടു പേരും റിട്ടയർ ചെയ്ത് വിശ്രമ ജീവിതം നയിക്കവേ 2018 ൽ അന്തരിച്ചു .

D -5  ചെറിയാൻ  ചെറിയാൻ  

C -2  ചെറിയാന്റെ രണ്ടാമത്തെ പുത്രനായ ചെറിയാൻ (കുഞ്ഞുകുഞ്ഞു)കോട്ടയത്ത് ഏറ്റവും വലിയ 
തയ്യൽ കട നടത്തിയിരുന്നു . ഇദ്ദേഹം പാക്കിൽ കവലക്കു  പടിഞ്ഞാറു മാച്ചിപറമ്പ് എന്ന വസ്തു വാങ്ങി അവിടെ താമസിച്ചിരുന്നത്.1921 -ൽ  കോട്ടയം തടത്തിൽ മാണി ജേക്കബിന്റെ മകൾ അന്നമ്മയെ വിവാഹം ചെയ്‌തു .മക്കളെല്ലാം പഠിച്ചു  ഉന്നത വിദ്യാഭ്യാസം നേടി രണ്ടു പുത്രന്മാരും അഞ്ചു പുത്രിമാരും ജനിച്ചു .മൂത്ത പുത്രി ആലിസ്  9 വയസു ഉള്ളപ്പോൾ ആറ്റിൽ വീണു മരിച്ചു
.
രണ്ടാമത്തെ പുത്രി മേരിക്കുട്ടി (1933 ) ബി എസ്‌സി  ബിഎഡ് പാസ്സായശേഷം  വികസന  വകുപ്പിൽ  ഔദോഗിക ജോലി ആരംഭിച്ചു .ഇപ്പോൾ റിട്ടയർ ആയി വിശ്രമ ജീവിതം നയിക്കുന്നു .ചെങ്ങളത്തു പുളിക്കപ്പറമ്പിൽ കുരിയൻ ജോസഫിന്റെമകൻ ജോസഫ് മത്തായി .ഒരു മകൻ മജു.

മൂന്നമത്തെ പുത്രീ ചെല്ലമ്മ ആലിസ് (1936 ) ബികോം ബിരുദം നേടി ഗെവേര്മെന്റ് ടീച്ചർ ആയി. യൂത് ഡെവലപ്മെന്റ് ഓഫീസർ ആയി  . കുറിച്ചി തുരുത്തേൽ ചാക്കോ മത്തായിയുടെ മകൻ പോൾ മത്തായി (സണ്ണി) ആണ് ഭർത്താവു ,ഇവർക്കു നമിത എന്നൊരു പുത്രി ഉണ്ട് .

നാലാമത്തെ പുത്രി തങ്കമ്മ (1938 ) ബി എസ്‌സി  കഴിഞ്ഞു ഹൈദരാബാദിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ നേടി സെൻട്രൽ ഗവ സർവിസ്. റിട്ടയർ ചെയ്ത് ഇപ്പോൾ കുവൈറ്റിൽ.മാങ്ങാനത്തു പാറയിൽ പോത്തന്റെ മകൻ ബേബി ആണ് ഭർത്താവു ഇവർക്ക് ജൂബി ബിക്കു രണ്ടു പുത്രന്മാരും ബിന്ദു എന്നൊരു പുത്രിയും ഉണ്ട് .

ഇളയമകൾ ഗ്രേസി (1942 ) ബി എസി കഴിഞ്ഞു KSEB ൽ പ്രവേശിച്ചു പിന്നീട് ഗവ സെർവീസിൽ അണ്ടർ സെക്രട്ടറി ആയി. താഴ്തുഅങ്ങാടി തട്ടുങ്കൽ ടി ടി കോരയുടെ മകൻ ടി.കെ. കോര (ബേബി) യാണ് ഭർത്താവു ഇവർക്ക് സിന്ധു പുത്രനുമുണ്ട് .


E-10 ചെറിയാൻ ( അച്ചകുട്ടി )
 
D -5 ചെറിയാന്റെ മൂത്ത പുത്രൻ KSRTC ൽ ലോ ഓഫീസർ ആയി റിട്ടയർ ചെയ്‌തു.വിശ്രമ ജീവിതം നയിക്കവേ അന്തരിച്ചു .വാകത്താനത്തു 

ഉണ്ണാമറ്റത്തിൽ കൊച്ചു പ്ലാപ്പറമ്പിൽ പുന്നൂസിന്റെ മകൾ അന്നമ്മ(അമ്മിണി) ഭാര്യയാണ് . ഒരു പുത്രനും രണ്ടു പുത്രിയും
മൂത്ത പുത്രി അനുജ (1968 )  ഒൻപതാംവയസിൽ നിര്യാതയായി .ഇളയ പുത്രി ആഷാ (1971 )ബിഎഡ് കഴിഞ്ഞു അധ്യാപകയായി ജോലി ഭർത്താവു ടെക്നോപാർക്കിൽ .

F 29  അജു (1966 ) ബിടെക് പാസ്സായി ബെംഗളൂരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ .ഭാര്യ ചെറിയപള്ളിൽ അച്ഛന്റെ മകൾ .

E -11 മാണി (പാപ്പച്ചൻ ) (1930 -൦൦൦൦)
 
ELECTRICAL  ഡിപ്ലോമ നേടി K.S.E.B ൽ ജോലി ആയി റിട്ടയർ ആയി വിശ്രമ ജീവിതം നയിക്കവേ അന്തരിച്ചു .പള്ളത്തു എടത്തുംപടിക്കൽ വടക്കേക്കുറ്റ്‌ വി.ഐ .ജോണിന്റെ മകൾ (ശോശാമ്മ) ഓമന ആണ് ഭാര്യ ഇവർക്ക് 3  പുത്രന്മാർ . ബാഡ്മിന്റൺ കളിയിൽ സാമർഥ്യം  പ്രകടിപ്പിച്ചു

F 30 ആഷിഖ് (ആഷി) 1963 -൦൦൦൦

ബികോമിന് ശേഷം ബിസിനെസ്സിൽ ഇദ്ദേഹം നല്ല നടനും സ്പോർട്സ്മാനും ഭാര്യ പള്ളത്തു ചന്ദ്രത്തിൽ സി.സി.ചെറിയാൻ ശോശാമ്മ ദമ്പതികളുടെ മകൾ ഷൈനിയാണ് .ഇദ്ദേഹം കോടിമതയിൽ വെച്ച് അപകടത്തിൽ നിര്യാതനായി .

F -31 ജോഷിഖ് (ജോഷി) (1968 )


F -32 ജിഷി 1973 


 D-06 എബ്രഹാം (അവറാച്ചൻ ) (1905 -1981 )

 
 ഠന ശേഷം  വിവിധ തോട്ടങ്ങളിൽ ജോലി ചെയ്ത് .കരിംകുളം സുപ്രണ്ട് ആയി റിട്ടയർ ചെയ്‌തു.സ്പോർട്സിൽ സമർത്ഥൻ ആയിരുന്നു. നിരണത്ത് പുത്തൻ പുരയിൽ വെണ്ടർ മാത്യുവിന്റെ മകൾ കുഞ്ഞമ്മയെ (സാറാമ്മ)  വിവാഹം ചെയ്‌തു. ഇവർക്ക് അഞ്ചു പുത്രന്മാരും  അഞ്ചു പുത്രിമാരും ജനിച്ചു .
മൂത്ത പുത്രി ഏലിയാമ്മ (അമ്മിണി) 1934 ശാരീരിക ബലഹീനത മൂലം അവിവാഹിത ആയിരുന്നു .
രണ്ടാമത്തെ പുത്രി സാറാമ്മ (പൊന്നമ്മ) 1936 തിരുവല്ല തോട്ടഭാഗം കൊച്ചു തെക്കേതിൽ കുര്യന്റെ മകൻ പോത്തൻ (കുഞ്ഞുകുഞ്ഞുകുട്ടി ) ആണ് ഭർത്താവു .പാലായിൽ താമസം .ഇവർക്ക് രണ്ടു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട് .

മൂന്നാമത്തെ പുത്രി മറിയാമ്മ (മേരിക്കുട്ടി) 1940 തിരുവല്ല നെല്ലിമൂട്ടിൽ വർഗീസിന്റെ മകൻ വര്ഗീസിമാത്യു (കുഞ്ഞുമോൻ) ആണ് ഭർത്താവ് . ഇവർക്ക് രണ്ടു പുത്രന്മാര് ഉണ്ട് .മാത്യു വർഗീസ്,  എബ്രഹാം .

നാലാമത്തെ പുത്രി  അന്നമ്മ (കുഞ്ഞുമോൾ) 1944 .നട്ടാശ്ശേരി കല്ലംപറമ്പിൽ തമ്പാൻ വർഗീസ് ആണ് ഭർത്താവ് .ഇവർക്ക് ഒരു പുത്രിയും (സന്ധ്യ) രണ്ടു പുത്രന്മാരും ഉണ്ട്. (സന്തോഷ്, സന്ദിപ്)

ഇളയമകൾ ആലമ്മ (അച്ചാമ്മ) 1950 കായംകുളം മുതുകുളത്തു കണ്ടത്തിൽ മത്തായിയുടെ മകൻ വർഗീസ് (കൊച്ചു ഉണ്ണുണ്ണി )ആണ്  ഭർത്താവ് .മൂലേടത്തു താമസം .ഏക മകൾ സാലി

E -12  ചെറിയാൻ (കുഞ്ഞുമോൻ) 1938
മുളന്തുരുത്തിയിൽ മേമുറിയിൽ ചാക്കോയുടെ മകൾ ശാന്തമ്മ ആണ് ഭാര്യ .ഇവർക്ക് ഒരു പുത്രിയും (ജിജി-1967 ) ഒരു പുത്രനും ( ജയ് ബി -1969 )

E -13 മാത്യു (പാപ്പച്ചൻ ) 1939
ഇപ്പോൾ ഇലവുംതിട്ടയിൽ  താമസം .കെ.പി  ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകൾ മേരിക്കുട്ടി ആണ് ഭാര്യ . ഇവർക്ക് ഒരു പുത്രനും ഒരു പുത്രിയും ആനി

F -34  അജി (1972 )

E -14  ചാണ്ടി (തമ്പി)
തിരുവല്ല ആഞ്ഞിലിത്താനം ഓമശ്ശേരിൽ  പുളിമ്മൂട്ടിൽ തോമസിന്റയും  അന്നമ്മയുടേയും
മകൾ മറിയാമ്മ (കുഞ്ഞുമോൾ) ആണ് ഭാര്യ . ഇവർക്ക്‌ ഒരു പുത്രനും ഒരു പുത്രിയും ഉണ്ട് .

F - 35 എബ്രഹാം (SMITIN ) 1985

E -15  ചെറിയാൻ(കുഞ്ഞു കുഞ്ഞു അച്ചൻ ) 
1947  ബി എ എൽ ബി
പ്രിയ ടൂട്ടോറിയൽ പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്‌തു . അയ്മനത് പറമ്പിൽ ജോൺ കുര്യന്റെ മകൾ ശോശാമ്മ (സൂസമ്മ) ഭാര്യ  ഇവർക്ക് 3പുത്രിമാരും ഒരു പുത്രനും ഉണ്ട്
പ്രിയ -(സാറാമ്മ-1978 ) പ്രഭ (ഏലിയാമ്മ1982 ) പ്രിൻസി(മേരി-1984 ) പ്രജീഷ് (എബ്രഹാം -1981

F -36 പ്രജീഷ്  (എബ്രഹാം ) 1981

E --16 വർഗീസ് (കുഞ്ഞു)
സെൻട്രൽ പി ഡബ്ലൂ  ഡി യിൽ ജോലി ചെയ്തു ഇപ്പോൾ റിട്ടയർ ചെയ്തു പാക്കിൽ താമസം .മീനടത്തു മാതുർ കുഞ്ഞു കൊച്ചിന്റെ മകൾ ഭാര്യ ഒരു പുത്രനും  2 ) ഒരു പുത്രിയും ജിത്തു (1984 )

F -17  ജോമേറ്റ് (1982 )


C-3  ചാണ്ടി ( കൊച്ചു കുഞ്ഞു)
 

B ചാണ്ടിയുടെ മൂന്നാമത്തെ പുത്രനായ ചാണ്ടി  സഹോദരന്മാരെ അപേക്ഷിച്ചു ദീർഘ കായകൻ ആയിരുന്നു . ചെറുപ്പത്തിൽ സി.എം.എസ  ബിഷപ്പ് SPEECHILI സായ്‌പിന്റെ കൂടെ ജോലി ചെയ്തു സായ്പ് മടങ്ങി പോയപ്പോൾ തന്റെ കൂടെ ശരീര ശേഷി ഉള്ളവരെ പോലീസിൽ ചേരാൻ ശുപാർശ അനുസരിച്ചു ഏതാനും വർഷം പോലീസിൽ ജോലി നോക്കി. രാജി വെച്ച് പീരുമേട്ടിൽ തോട്ട പണിക്കു ആളെ എത്തിക്കുന്ന പണിയിൽ ഏർപ്പെട്ടു ,എന്നാൽ അഡ്വാൻസ് കൈപറ്റിയവർ പോകാതിരുന്നതിനാൽ ആ ജോലിയും ഉപേക്ഷിച്ചു .ഒടുവിൽ KANAM തു   ചെന്ന് കാട്ടു പ്രദേശം വെട്ടി കൃഷി ചെയ്തു .കാട്ടു പന്നികൾ കന്നുകാലികളും കൃഷി മുഴുവനും നശിപ്പിച്ചു .പണം എല്ലാം തീർന്നു .തടി വെട്ടിൽ ഏർപ്പെട്ടു അവിടെ തുടര്ന്ന് തിരികെ പോരാൻ ആലോചിച്ചെങ്കിലും പിന്നെയും  അവിടെ തുടർന്നു .കാടിന്റെ ആധാരം രജിസ്റ്റർ ചെയ്യാത്ത തിനാൽ കൈവശ ഭൂമിയും നഷ്ടമായി .മക്കളുടെ കാലത്താണ് പിന്നീട് വസ്തു വാങ്ങാൻ സാധിച്ചത് .
അന്നമ്മയാണ് ഭാര്യ .ഒരു പുത്രിയും നാലു പുത്രന്മാരും ഉണ്ട് ഏക പുത്രിയെ  ആണ്ടമ്മയെ കാണാം തൂമ്പുങ്കൽ കുര്യാക്കോസ് വിവാഹം ചെയ്തു .


D-7  ചാണ്ടി (സ്കറിയ ) കറിയാച്ചൻ ഉപദേശി
            (1883 -1927 )
ഇദ്ദേഹം സുവിഷേശ വേലയിൽ ഏർപ്പെട്ടു . 44 ആം വയസിൽ അന്തരിച്ചു . വാകത്താനം കരപ്പാറ കുരുവിളയുടെ മകൾ അന്നമ്മയാണ് ഭാര്യ . ഇവർക്ക് 4  പുത്രന്മാരും ഒരു പുത്രിയും ജനിച്ചു.

E -17  ആൻഡ്രൂസ് (കുഞ്ഞപ്പൻ ) 1916 -

അധ്യാപകനായി ജോലി  തുടങ്ങി പിന്നീട് പോസ്റ്റുമാൻ ആയി ജോലി ഉപേക്ഷിച്ചു  വാകത്താനം കേന്ദ്രമാക്കി സുവിശേഷ വേലയിൽ ഏർപ്പെട്ടു . മുണ്ടതാനത്തു പതാൾ പറമ്പിൽ മാത്തൻ ആശാന്റെ മകൾ മറിയാമ്മ ഭാര്യ . ഇവർക്ക് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു
ഏക പുത്രി ആനി (ലിസി)

F -38  ബാബു  എം . കോം
കൽക്കട്ട /എം ആർ എഫ് /KLM  എയർലൈൻസ് ഇവയിൽ ജോലി ചെയ്തു . മല്ലപ്പള്ളിൽ കോശിയുടെ മകൾ അദ്ധ്യാപിക  ഏലിയാമ്മ (മോൾ) ഇവർക്ക് രണ്ടു പുത്രന്മാരും ഒരു പുത്രിയും ഉണ്ട്‌.പുത്രി ആനി പുത്രന്മാർ മനോജ് വിനോദ് .

F -39  കുഞ്ഞുമോൻ  യു എസ എയിൽ താമസം

F -40 . വി.എ.ആൻഡ്രൂസ് വിശ്രമജീവിതം നയിക്കുന്നു
E -18   കോശി
ഇദ്ദേഹം റെഡിമേഡ്  ബിസിനെസ്സിൽ ഏര്പെട്ടു. കഞ്ഞിക്കുഴിയിൽ ചിന്നമ്മ ആണ് ഭാര്യ .26   വയസ്സിൽ മക്കൾ ഇല്ലാതെ മരിച്ചു .
   
E-19 കുരിയൻ (1923 -
 ജോലി കൃഷി ആയിരുന്നു . കാനത്തിൽ പൊൻപാറ മത്തായിയുടെ മകൾ മറിയാമ്മ ഭാര്യ .ഇവർക്ക് 4  പുത്രിമാരും രണ്ടു പുത്രന്മാരും ഉണ്ട് .മൂത്ത പുത്രി അന്നമ്മ (അമ്മുക്കുട്ടി) തൊടുപുഴയിൽ ആറള ജോസ്‌കുട്ടി വിവാഹം ചെയ്‌തു രണ്ടാമത്തെ  പുത്രി സുശീലയെ മലബാർ മാനന്തവാടിയിൽ ജോണിക്കുട്ടി  വിവാഹം കഴിച്ചു മൂന്നാമത്തെ പുത്രിയെ ശോശാമ്മ(ഗ്രേസിക്കുട്ടി) അമ്പലക്കണ്ടി കുര്യാക്കോസ് ഉം ഇളയ പുത്രിയെ വത്സമ്മയെ ബ്ര. തോമസ് ആലപ്പുഴയിൽ  കാരിമാടികുട്ടൻ  വിവാഹം ചെയ്‌തു ഡൽഹിയിൽ താമസം

F-41 മോൻസി  ഗുജറാത്തിൽ സുവിശേഷവേലയിൽ  ഏർപെട്ടിരുന്നു. പരുമല മേൽപാടം മേഴ്‌സിയാണ് ഭാര്യ .ഒരു പുത്രൻ ജാക്‌സൺ കുരിയൻ ഭാര്യ മേഴ്‌സി കുരിയൻ  ഇവർ ഇരുവരും നൃൂസിലാൻഡിൽ.




F-42  സജി കെ .മാത്യു
തിരുവല്ല ബെലിയവേർസ് ഈസ്റ്റേൺ ചർച്ചിന്റെ ഹോസ്പിറ്റൽ ജോലി 

ഭാര്യ  ഷാൻസി ആലപ്പുഴയിൽ കരുമാടിക്കുട്ടൻ മൂത്ത പുത്രി ഗിരിഷ്മയെ   ററിജ്ജൂ വർഗീസ് വിവാഹം ചെയ്തു.     രണ്ടാമത്തെ പുത്രി ഷൈമയെ കരുമാടികുട്ടൻ ശ്രീ ജസ്ററിൻ തോമസ് വിവാഹം ചെയ്തു.                                      ഏക മകൻ ജിഷിൻ സജി  താമസം കറുകച്ചാലിനടുത്ത് 

E20  ഡാനിയേൽ (ദാനി) 1927-0000

കെ.ജി.ടി.ഇ  പാസ്സായി മനോരമയിൽ ജോലി ചെയ്‌തു.വാഴൂർ സ്കൂളിൽ ക്രാഫ്റ്റ് അധ്യാപകനായി. കോട്ടയത്തു കഞ്ഞിക്കുഴിയിൽ മുപ്പാതിയിൽ തൊമ്മൻ കോരയുടെ മകൾ റെബേക്ക (ലീലാമ്മ) ഭാര്യയാണ്. ഇവർക്ക് നാലു പുത്രിന്മാർ  മൂത്ത മകൾ ലൈലമ്മ (അന്നമ്മ) 1959 അവിവാഹിതയാണ്. രണ്ടാമത്തെ മകൾ ഉഷ (മറിയാമ്മ) 1961 സൗദിയിൽ നേഴസിംഗ് ഡയറ്ടർ. മൂന്നമത്തെ മകൾ ഷേർലി (ശോശാമ്മ)ബോംബയിൽ ജോലിയാണ്.ഇളയ മകൾ ജാൻസി നഴ്‌സാണ്.
 
D -8 ചാക്കോച്ചൻ (1894 -൦൦൦൦ )


കാനത്തിലെ അപ്പച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു. സ്വപിതാവ് കാനത്തിൽ ചാക്കോച്ചൻ 3 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. പന്ത്രണ്ടു വയസ്സു മുതൽ കൃഷിപ്പണിയിൽ ഏർപ്പെട്ടു. 16ാംവയസ്സിൽ കാനം
ഇലവുങ്കൽ പോത്തയുടെ മകൾ മറിയാമ്മയെ വിവാഹം കഴിച്ചു. സ്ത്രീധന ഉപയോഗിച്ച് സ്ഥലം വാങ്ങി കൃഷി ചെയ്ത് സ്വതന്ത്രജീവിതം
ആരംഭിച്ചു.ഒരു കണ്ണിൻെറ കാഴ്ച നശിച്ചു. കാനം മർത്തോമ്മപള്ളി പണി
കഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. നാല് പുത്രിമാരും ഒരു പുത്രനും ജനിച്ചു.
മൂത്ത പുത്രി റാഹേലിനെ മീനടത്ത് പല്ലാട്ട് ഈപ്പൻ വിവാഹം കഴിച്ചു.
ഇവർ മലബാറിൽ കൃഷി ചെയ്ത് ജീവിക്കുന്നു. ഒരു പുത്രനും 3 പുത്രിയും ഉണ്ട്.
രണ്ടാമത്തെ പുത്രി ഏലിയാമ്മയെ ചീന്താലറ്റിൽ ആലയ്ക്കകുടി ചാക്കോച്ചൻ വിവാഹം കഴിച്ചു. ഒരു പുത്രനും 7 പുത്രിമാരും. 
മൂന്നാമത്തെ പുത്രി അന്നമ്മ കോത്തല പയ്യംപള്ളിയിൽ കുരൃൻ വിവാഹം കഴിച്ചു.കമ്പംമേട്ടിൽ താമസം. 2 പുത്രന്മാരും 2 പുത്രിന്മാരും.
ഇളയപുത്രി തങ്കമ്മയെ കൊല്ലാട്ടു മൂലയിൽ മാണിയുടെ മകൻ തോമ്മച്ചൻ 
വിവാഹം കഴിച്ചു. മീനടത്ത് താമസം. 2 പുത്രന്മാരും ഒരു പുത്രിയും.

ഇ -21 ആൻഡ്രൂസ് (ബേബി

സ്വന്തമായി നെയ്തു ശാല തുടങ്ങി. ചേലക്കൊമ്പ്‌ ചെങ്ങളതിൽ തോമസിന്റെ മകൾ ഏലിയാമ്മ(തങ്കമ്മ ) ആണ് ഭാര്യ.ഇവർക്ക് 6 പുത്രിന്മാർ ജനിച്ചു കാനത്തിൽ താമസം.
മൂത്ത പുത്രി സാലി (മറിയാമ്മ ) ചങ്ങനാശ്ശേരിൽ
തോപ്പിൽ തോമസ്കുട്ടി വിവാഹം ചെയ്തു പെരുന്നയിൽ താമസം.
രണ്ടാമത്തെ പുത്രി ശോശാമ്മ (ജോളി)യെ ഒളശ്ശ പനവേലിൽ ചെറിയാൻറെ മകൻ മാതൃു (ബാബു) വിവാഹം കഴിച്ചു ഒളശ്ശയിൽ താമസിക്കുന്നു മൂന്നാമത്തെ പുത്രി അന്നമ്മ (ടിറ്റി ) നേഴ്സ് ആണ്. കോട്ടയം ചാലുകുന്ന് ബോട്ടുകടവിൽ സ്റ്റീഫന്റെ മകൻ (തങ്കച്ചൻ) വിവാഹം കഴിച്ചു. നാലാമത്തെ പുത്രി ബെറ്റി (പിഡസി)
അഞ്ചാമത്തെ പുത്രി ഷീല, ചങ്ങനാശ്ശേരിയിൽ സ്വന്ത തയ്യൽ കടയുണ്ട്.
മകൻ കുരിയാക്കോസ് (തങ്കച്ചൻ)നാലാമത്തെ പുത്രി ബെറ്റി 
ആറാമത്തെ പുത്രി ഷീബ (ഏലിയാമ്മ)

 D-09  വർഗീസ്  (കൊച്ച് )

റബ്ബർതോട്ടത്തിൽ ജോലി ആയിരുന്ന കൊച്ച് തിരുവല്ല കാണിക്കാവിൽ 

പോത്തച്ചൻറെ മകൾ മറിയമ്മായെ വിവാഹം ചെയ്ത് കാനത്തിലും

പിന്നീട് കങ്ങഴയിലും താമസിച്ചു ഇവർക്ക് നാലു പുത്രന്മാരും ഒരു പുത്രിയും ഉണ്ട് .

E-22  സ്കറിയ (കറിയാച്ചൻ) 

ചാമംപതാൽ കുന്നുകുഴി പാറക്കൽ പത്രോസിന്റെ മകൾ ഏലിയാമ്മയെ  വിവാഹം കഴിച്ചു കങ്ങഴ താമസം ഇവർക്ക് ഒരു പുത്രനും നാലു പുത്രിമാരും ഉണ്ട് ..
പുത്രിമാർ :- മറിയാമ്മ (മോളി) പത്താമുട്ട൦  ഏലിയാമ്മ (മോനി) മീനടം  അന്നമ്മ (കുഞ്ഞഅമ്മിണി) ശോശാമ്മ ( സാലി )

F-43  ചാണ്ടി (ബാബു) 1951

കോന്നി തണ്ണിത്തോട് ചരളയിൽ പൊടിയച്ചന്റെ മകൾ ലീലാമ്മ ആണ് ഭാര്യ ഇവർക്ക് ദീപ (ഏലിയാമ്മ) എന്നൊരു പുത്രിയും ഉണ്ട്‌

E-23 വർഗീസ് (പാപ്പ)

കൃഷിക്കാരനായിരുന്നു . മല്ലപ്പള്ളി നെല്ലിമ്മൂട്ടിൽ ആണ്ടമ്മയെ വിവാഹം 
കഴിച്ചു .ഇവർക്ക് ഏഴു പുത്രിമാര് ഉണ്ട് .
മറിയാമ്മ (മോളി) കാഞ്ഞിരപ്പറ മാലം പൊത്തിക്കല് മാത്തുക്കുട്ടി വിവാഹം ചെയ്തു.ആണ്ടമ്മയെ (സൂസമ്മ) നെടുമണ്ണിൽ ഉണ്ണി വിവാഹം ചെയ്‌തു.തങ്കമ്മ (ശോശാമ്മ).ഏലിയാമ്മ (ബേബികുട്ടി) തങ്കച്ചൻ വിവാഹം
ചെയ്തു വയനാട്ടിൽ താമസം..സാറാമ്മ(സലികുട്ടി), അക്കാമ്മ (ലാലികുട്ടി)  , അന്നമ്മ(കൊച്ചുമോൾ)

E-24 ജോയി (ചാക്കോ)
 
ഇദ്ദേഹം കങ്ങഴ ആശുപത്രി മുക്കിൽ താമസിച്ചു അനുഗ്രഹ ഹോട്ടൽ 
നടത്തി വന്നിരുന്നു.  ഇപ്പോൾ കങ്ങഴ കവലയിൽ ജയൻ നടത്തുന്നു.  
വടശേരിക്കര കാവുംതുണ്ടിയിൽ സ്കറിയ പുത്രി അന്നമ്മയാണ്(കുഞ്ഞമ്മ) ഭാര്യ ഇവർക്ക് 3  പുത്രൻമാരും  3  പുത്രിമാരും ഉണ്ട് .
മൂത്ത പുത്രി ജോളി (1960 )  
കടയണിക്കാട് പേകുഴിയിൽ എബ്രഹാമിന്റെ മകൻ ജോസ് വിവാഹം 
ചെയ്‌തു. വിശാഖപട്ടണത്തിൽ താമസം.രണ്ടാമത്തെ പുത്രി മോളി(1962)
എളമ്പള്ളി ഉപ്പുമാക്കൽ കുഞ്ഞച്ചന്റെ മകൻ ജോയ് വിവാഹം കഴിച്ചു 
ളയ ജസ്സി പുത്രി നേഴ്സ്.

F-44  തോമസ് (ജോമോൻ) (1963 ) ഐ .റ്റി .സീ ) 
ഇപ്പോൾ  ഹൈറേഞ്ചിൽ  കോൺട്രാക്ടർ ആണ്
 
F-45 വർഗീസ് (ഷാജി) 1966  ഫിറ്റർ
F-46 ചാണ്ടി(ജയൻ) 1972
ഹൈസ്കൂൾ പൂർത്തിയാക്കി
കൃഷിയാണ് തൊഴിൽ കുന്നുകുഴി പാറക്കൽ പത്രോസിന്റെ മകൾ മേരിയാണ് ഭാര്യ ഇപ്പോൾ ഇരട്ടയാറിൽ താമസം .ഇവർക്ക് മൂന്നു പുത്രിമാരുണ്ട് .
മൂത്ത പുത്രി മറിയാമ്മ (ബെന്നി ) ഇരട്ടയാറിൽ വിവാഹം ചെയ്ത് . രണ്ടാമത് പുത്രി ഏലിയാമ്മ (ബിൻസി) വാളവര താമസം .

D-10 തോമസ്(ഇത്താപ്പൻ(1915 -1988 )
മല്ലപ്പള്ളി ചെങ്ങരൂർ കളപുരക്കൽ അലിയാമ്മയാണ് ഭാര്യ . താമസം ചെങ്ങരൂരിൽ ഇവർക്ക് മൂന്ന് പുത്രിമാരും ഉണ്ട് . തങ്കമ്മ (പാമ്പാടി- പയ്യമ്പള്ളി  ജോർജ് )കുഞ്ഞമ്മ (വാഴപ്പള്ളി ടോമി)  പെണ്ണമ്മ (ചുമത്തറ എലിമണ്ണിൽ) ചാക്കോ (രാജു)

C-4 ഐപ്പ്(കൊച്ച്ഐപ്പ്(1886 -1941 )

ചാണ്ടിയുടെ ഇളയപുത്രനായ  എൈപ്പിന് മാത്രമേ വിദൃാഭൃാസം ലഭിച്ചിരുന്നുള്ളു.സ്വപിതാവ് മരിക്കുന്വോൾ കൊച്ചൈപ്പിന് 7 വയസ്സ് മാത്രം.മരിക്കുന്നതിന് തൊട്ട് മുൻപ് തൻെറ ഇളയ മകനെ 0എറണാകുളത്തുള്ള പുത്രീ ഭർത്താവായ മത്തായിയെ ഏല്പിക്കാൻ കഴിഞ്ഞത് മൂലം സമാധാനത്തോടെ ചാണ്ടി അന്തൃ ശ്വാസം വലിച്ചു മക്കളില്ലാതിരുന്ന  മത്തായി-മറിയാമ്മ ദന്വതികൾ കൊച്ചൈപ്പിനെ
 സ്വന്ത മകനെ  പോലെ വളർത്തി മെട്രിക്കുലേഷൻ പാസ്സായ ശേഷം അധൃാപകനായി ജോലി നോക്കി .തീവണ്ടി ലൈൻ നീട്ടിയപ്പോൾ അതിന്റെ കോൺട്രാക്ട്  എടുത്തു .നാട്ടകത്തു ഓടിട്ട വീടുകളിൽ ഒന്ന് ഐയ്പ്പിന്റെ ആയിരുന്നു .പിന്നീട്‌ തിരുവതാംകൂർ  പി ഡബ്ലിയു ഡിയിൽ മേസ്ത്രി ആയി  ജോലി ചെയ്‌തു .അക്കാലത്തു ചിന്താർമണി ചികിത്സ സമ്പ്രദായത്തിൽ പ്രാവീണ്യം നേടി . റിട്ടയേർഡ് ആയ ശേഷം സ്വന്തം ആയി .സൗജന്യ ചികിത്സ അവസാനം വൈദ്യശാല അടച്ചു പൂട്ടി .ഇദ്ദേഹം പറവൂർ  നഗരത്തിൽ പിടിപെട്ട വസൂരി രോഗത്തിൽ നിന്ന് രക്ഷ പെട്ട രണ്ടര വയസ് ഉള്ള ഒരാണ്കുട്ടിയെ (പൈലോ) എടുത്തു വളർത്തി , സ്ഥലം വാങ്ങി കൊടുത്തു . ഒരു നല്ല പ്രസംഗകൻ ആയിരുന്നു.കുറെ നാള് പാക്കിൽ  പള്ളി ട്രസ്‌റ്റി ആയിരുന്നു.കോട്ടയത്ത് മുണ്ടുചിറക്കൽ കൊച്ചു കുര്യച്ചാന്റെ ഏക പുത്രി അന്നമ്മയാണ് ഭാര്യ. ഇവർക്ക് ആറു പുത്രന്മാരും അഞ്ചു പുത്രിമാരും ജനിച്ചു . മൂത്ത മകൾ ആണ്ടമ്മയെ (തങ്കമ്മ) പലതു പ്ലാപ്പറമ്പിൽ കുര്യന്റെ മകൻ പോത്തൻ വിവാഹം ചെയ്‌തു ഇവർക്ക് ഒരു പുത്രനും രണ്ടു പുത്രിമാരും ഉണ്ട് 
ണ്ടാമത്തെ മകൾ ഏലിയാമ്മയെ (കുഞ്ഞേലി ) തലവടി തുണ്ടത്തിൽ 
ചാണ്ടിയുടെ മകൻ ചാണ്ടി വിവാഹം കഴിച്ചു ഇവർക്ക് നാലു പുത്രിമാരും മൂന്ന് പുത്രന്മാരും ഉണ്ട്. ചാണ്ടിയുടെ മരണശേഷം ഏലിയാമ്മയും മക്കളും പാക്കിൽ വന്നു താമസമാക്കി . മൂന്നാമത്തെ പുത്രി ചെറുപ്പത്തിലേ മരിച്ചു പോയി. നാലാമത്തെ പുത്രി മേരി(പെണ്ണമ്മയെ ) ഒളശ്ശ കടവിൽ മാത്യു വിവാഹം കഴിച്ചു. മക്കൾ ഉണ്ടാകും മുൻപേ പെണ്ണമ്മ മരിച്ചു പോയി.ഇളയ പുത്രിയെ (കുഞ്ഞമ്മ) അന്നമ്മയെ മാവേലിക്കര തട്ടാരമ്പലത്തിൽ ചക്കാലപടീറ്റതിൽ മത്തായി വിവാഹം ചെയ്തു  ഇവർക്ക് മക്കൾ ഇല്ലാഞ്ഞതിനാൽ ഒരു
പെൺകുട്ടിയെ (തങ്കമ്മ) ദത്തുഎടുത്ത് വളർത്തി. മത്തായിയുടെ മരണസശേഷം തങ്കമ്മയുടെ കൂടെ കുഞ്ഞമ്മയുടെ താമസം .
ഇപ്പോൾ ആരും ജീവിച്ചിരിപ്പില്ല.
D-1ചാണ്ടി(കുഞ്ഞച്ചൻ )(1897 -1965 )
ഐയ്പ്പിന്റെ മൂത്ത പുത്രനായ ചാണ്ടി ചെറുപ്പം മുതലേ മിടുക്കൻ ആയതിനാൽ  യും ഐയ്പ്പിന്റെ സഹോദരി മറിയാമ്മയും ഭർത്താവു മത്തായിയും കുഞ്ഞച്ചനെ കൂടി പാർപ്പിച്ചു   നല്ല വിദ്യാഭ്യാസം കൊടുത്തു, വിദ്യാർത്ഥി ആയിരികുമ്പോൾ പഠിത്തത്തിലും കളികളിലും
ഒരുപോലെ സമർത്ഥനായിരുന്നു.ഫുട്ബോളിലും ഓട്ട മത്സരങ്ങളിലും വിജയി ആയിരുന്നു .മജിസ്‌ട്രേറ്റ് കോടതി താലൂക് കച്ചേരി ട്രഷറി മുതലായ സ്ഥാപങ്ങളിൽ ഒരു കഴിവുറ്റ ഗവർമെന്റ്  ജീവനക്കാരനയിരുന്നു.റവന്യൂ സൂപ്പർവൈസർ ആയി റിട്ടയർ ചെയ്തു.  പുരാതന ലിപികളിൽ പാണ്ഡിത്യം നേടിയിരുന്നു. കൊല്ലാട്ട്  മലമേകാവിൽ കൈതയിൽ വറീച്ചൻറെ മകൾ അദ്ധ്യാപിക അച്ചാമ്മ ആയിരുന്നു ഭാര്യ . ഇവർക്ക് മൂന്ന് പുത്രൻമാരും  ഒരു പുത്രിയും ജനിച്ചു പുത്രി സൂസിക്കുട്ടി മൂന്ന് വയസുള്ളപ്പോൾ മരിച്ചു പോയി . 


E -26 ഇ.സി .ജോസഫ്(കുഞ്ഞപ്പൻ)(1928 - 2003 ) 


ഇദ്ദേഹം പുതുപ്പള്ളി ST ജോർജ് .ഹൈസ്കൂളിൽ  നിന്ന് SSLC പാസ്സായീ കോട്ടയം സി.എം എസിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായി .തിരുവതാംകൂർ സെൻസെസ് ഡിപ്പാർട്മെൻറ്/പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്ററായി റിട്ടയർ ചെയ്‌തു . ഇദ്ദേഹം വിവിധ മാസികളിൽ ലേഖനങ്ങൾ എഴുതുമായിരുന്നു .സഭയുടെ സൺ‌ഡേ സ്കൂളിൽ ഒരു സജീവ പ്രവർത്തകനായിരുന്നു .

കോഴഞ്ചേരി ഐയകരെത്തു ഈശോയുടെ മകൾ തങ്കമ്മ (അന്നമ്മ) ഭാര്യ ആണ് .ഇവർക്ക് ഒരു പുത്രനും ഒരു പുത്രിയും ജനിച്ചു .ഏക മകൾ ഗ്രേസി എംഎസസി /ബി എഡ് ശേഷം ബാംഗ്ലൂരിൽ മാക്മില്ലൻ പബ്ലിഷിംഗ് കമ്പനിയിൽ സീനിയർ എഡിറ്റർ. പനയമ്പാല തെക്കേക്കുറ്റ്‌ വർഗീസിന്റെ മകൻ ടി.വി.വർഗീസ് ആണ് ഭർത്താവ്. ഇവർക്ക് രണ്ടു പുത്രന്മാരും (ജോർജ്/ജോസഫ് ) ഒരു പുത്രിയും ഉണ്ട് . റെനി  ഇപ്പോൾ ബാംഗളുരിൽ താമസം. 

 F -47 അലക്സാണ്ടർ (സണ്ണി)

ഇദ്ദേഹം എഞ്ചിനീയറിംഗ് പാസ്സായ ശേഷം കെൽട്രോണിൽ ജോലി നോക്കിയിരുന്നു .ഇപ്പോൾ കുടുംബ സമേതം തിരുവനന്തപുരത്തു താമസം .കുഴിമറ്റത്തു ചിറപുറത്തു ജോസഫിന്റെയും കുഞ്ഞമ്മയുടെയും മകൾ പൊന്നമ്മയാണ് ഭാര്യ , അദ്ധ്യാപിക കൂടിയാണ് .

 ഇവർക്ക് രണ്ടു പുത്രിമാർ ഉണ്ട് മൂത്ത പുത്രി ആനി അലക്സ്  എഞ്ചിനിയറിംഗ് പാസ്സായ ശേഷം തിരുവനന്തപുരത്ത് ഇൻഫോസിസിൽ ജോലി നോക്കുന്നു ഭർത്താവ്  കോശി ശാമുവേൽ  ഇപ്പോൾ  മ്സ്ക്കറ്റിൽ OMAN  CHRONICLE  ൽ   
 ജോലി ചെയ്യുന്നു. ഇവർ്ക്ക് ഒരു മകൻ ജയിംസ് ശാമുവേൽ പഠിക്കുന്നു.

ഇളയപുത്രി  എൽസി അല്കസ്  എഞ്ചിനീയറിംഗ്  കഴിഞ്ഞ്  ഇപ്പോൾ  ബാംഗളൂരിൽ ACCENTURE ൽ  ജോലി ചെയ്യുന്നു  BANGALOE ൽ ബിസനസ്സിൽ ഏർപ്പെട്ടിന്രിന്ക്കുന്ന  TAIJU JOSEPH   ആണ് ഭർത്താവ്. ഇവർക്ക്  വിദൃാർത്ഥികളായ MARLINA MARIA  MARTIN   എന്ന  മകളും   JEFERY JOSEPH MARTIN  എന്ന മകനും  ഉണ്ട്.








E -27  ജോർജ് സുദർശൻ (ജോയ്) (1931 -2018 )  ഈ. ഐ .ചാണ്ടിയുടെ 
 രണ്ടാമത്തെ പുത്രനായ ജോർജ്   എണ്ണയ്ക്കൽ കുടുംബത്തിന്റെ പേര് ലോകമെങ്ങും പ്രചരിക്കാൻ ഇടയായി .ചിങ്ങവനം  സെന്റ് തോമസ് സ്കൂളിൽ നിന്ന് എസ എസ .എൽ സി യും കോട്ടയം സി എം എസ്സിൽ നിന്ന് ഇന്റർമീഡിയേറ്റം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി എസ സി പാസ്സായി അവിടെ തന്നെ അധ്യാപകനായി തുടര്ന്നു ബോംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റീസെർച്ചിൽ ചേർന്ന് ഗവേഷണ പഠനം നടത്തി . പിന്നീട് അമേരിക്കയിലെ റോചെസ്റ്റർ സർവകലാശാലയിൽ നിന്ന് പി എച് ഡി നേടി. അവിടെ അധ്യാപകനായി . തുടർന്നു സിറാക്യൂസ്  ഹാർവാർഡ്  ടെക്സാസ് എന്നി സർവ്വകലാശാലകളിൽ ഫിസിക്സ് പ്രൊഫസറായി പ്രവർത്തിച്ചു .കൂടാതെ ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസർ ആയി .ശാസ്ത്ര ലോകത്തിനു വിലപെട്ട സംഭാവനകൾ നൽകി .ഇന്ത്യ ഗവർമെന്റ് പദ്മവിഭൂഷൺ നൽകി ആദരിച്ചു. മുൻ  പ്രധാന മന്ത്രി ഇന്ദിരയുടെ താല്പര്യ പ്രകാരം അഞ്ചു വര്ഷം പ്രതിഫലം കൂടാതെ മദ്രാസിലെ ഇൻസ്റ്റിസറ്റൂട്ടു  ഓഫ് മാത്തമാറ്റികൽ സയൻസ്  ഡയറക്ടറായി ജോലി ചെയ്‌തു .ടെക്സസിലെ സർവകലാശാലയിൽ തന്നെ ജോലി ചെയുന്ന ഭാനുമതിയാണ് ഭാര്യ.  3   ആണ്മക്കളും അമേരിക്കൻ പൗരത്വം സ്വീകരിച്ചു അവിടെ താമസം 

F-48  അലക്സാണ്ടർ  (പ്രദീപ് ) (1959 -൦൦൦൦)
ജോർജിന്റെ മൂത്ത പുത്രനായ പ്രദീപ്  അമേരിക്കയിൽ ഡോക്ടറായി ജോലി ചെയുന്നു അമേരിക്കൻ ഡോക്ടർ എവൊന്നേ ആണ് ഭാര്യ .ഇവർക്ക് മൂന്ന് പുത്രന്മാരുണ്ട് ഗിദെയോൻ , ഡങ്കൻ , ലോചലാൻ 
 
F-49 അരവിന്ദ് (1962 -2004 ) അമേരിക്കയിൽ  വക്കീലായി ജോലി ചെയ്തിരുന്നു . ഭാര്യ അമേരിക്കകാരിയാണ്. മക്കളില്ല .

F-50  അശോക് (1965 -൦൦൦൦)ഇദ്ദേഹം ബിസിനെസ്സിൽ ഏർപെട്ടുരിക്കുന്നു . ഭാര്യ അമേരിക്കക്കാരി .അദ്ധ്യാപിക . ഇവർക്കു രണ്ടു പുത്രിമാര് ഉണ്ട് 
.ഇല്ലെൻ മാലിനി, ക്ലെയറി കിഷോരി .

E -തോമസ് അലക്സാണ്ടർ (ബേബി )( 1936 -൦൦൦൦ 

ചാണ്ടിയുടെ ഇളയ പുത്രനായ തോമസ് കോട്ടയം സി എം .എസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രി പാസായ ശേഷം ബോംബയിൽ   പോയി അവിടെ നിന്ന്
 എം എ പാസ്സായി പിന്നീട് കേന്ദ്ര ഗവർമെന്റ് റോയിൽ ചേർന്നു . കുറച്ചു കാലം മിലിറ്ററി ലാംഗ്വേജ് ടീച്ചറായി കൽക്കട്ട/ മൈസൂർ  തുടങ്ങി പല  സ്ഥലങ്ങളിൽ ജോലി ചെയ്ത ശേഷം ഡൽഹി സെക്രട്ടറിയേറ്റിൽ പിന്നെ റിട്ടയേർഡ് ആയി ഇപ്പോൾ കൃഷി ചെയ്‌തു  വരുന്നു കോട്ടയത്തു വേളൂർ പാലാത്രയിൽ ചെറിയാന്റെ മകൾ ലില്ലിക്കുട്ടിയാണ് ഭാര്യ . ഏക പുത്രി മീനാ കുട്ടി ഡൽഹിയിൽ എം എ  പാസ്സായ ശേഷം വിവിധ ലോക ഭാഷകൾ  പഠിചു  ഇപ്പോൾ  നെതെർലാൻഡ് കാരനായ ഭർത്താവ് കൂടെ അവിടെ താമസം .ഇവർക്ക് ഒരു പുത്രനും പുത്രിയും ഉണ്ട് .

F -51  അലക്സാണ്ടർ ( അച്ചുമോൻ ) ഡൽഹിയിൽ താമസം ഒരു പുത്രിയുണ്ട് .
F -52  ചെറിയാൻ (റെഞ്ചി )
ഡൽഹിയിൽ താമസം 

D -12 കുര്യൻ എൈപ്പ്    ( 1900 -1954 )
 
ഐയ്‌പ്ന്റെ രണ്ടാമത്തെ പുത്രനായിരുന്ന ഇ.ഐ. കുരിയൻ
പ്രൈമറി വിദ്യാഭ്യസം പാക്കിലും മിഡിൽ സ്കൂൾ കോട്ടയം സർക്കാർ സ്കൂളിലും നടത്തി .കുറച്ചു കാലം ആലപ്പുഴ പാലാമ്പടം തടി ഡിപ്പോയിലും ജോലി നോക്കി.തുടർന്ന് പാലാമ്പടം പി.ടി.തോമസ് വക്കീലിന്റെ സഹായായി ചേർന്നു.ശേഷിച്ച കാലം മുഴുവൻ ചോറ്റി റബ്ബർ എസ്റ്റേറ്റിൽ ആയിരുന്നു.
ഭാരൃ മാവേലിക്കര തട്ടാരമ്പലം ചക്കാലപടീറ്റതിൽ നടുവൻ  മാപ്പിളയുടെ 
മകൾ അന്നമ്മ (കുഞ്ഞമ്മ)യാണ് ഭാര്യ .ഇവർക്ക്‌ 6  പുത്രന്മാരും ഒരു പുത്രിയും ജനിച്ചു ഏക മകൾ അമ്മിണി  മൂന്നര വയസായപ്പോൾ മരിച്ചുപോയി .

E -29  ജോസഫ് (ബേബി )രണ്ടു വയസിൽ മരിച്ചു പോയി .


E -30 ഇ.കെ.ജോർജ്  (ജോർജ് കുട്ടി) (1931-2006)
 സുവിശേഷകൻ ആയിരുന്നു . കൊല്ലാട്ടു    വെട്ടു വേലിൽ മാണിയുടെയും  
 ശോശാമ്മയുടെയും മകൾ തങ്കമ്മ (86)ആയിരുന്നു ഭാരൃ 3 പുത്രിമാർ ഉണ്ട് .
1) അനു അവിവാഹിത ആണ്
2) സുനു
ഷാർജയിൽ നേഴ്സ്സായിരുന്നു.ഭർത്താവ് സാജൻ തോമസ് ( കൊച്ചു പുത്തൻ പുരക്കൽ  പാണ്ടനാട്  ആണ്.  
രണ്ടു ആൺ മക്കളും ഉണ്ട് .       ഇപ്പോൾ കൊല്ലാട്ട് താമസം

3) മിനു  തിരുവനന്തപുരത്തു ഡി.ജോസഫിൻെറ മകൻ  
     ജയ്സൺ ജോസഫ്  ണ് ഭർത്താവ്. ഏക മകൻ ജൊഹാൻ ജെയ്സൺ ജോസഫ് എൻജിനീയർ   ആണ് .

 E -31 അലക്സാണ്ടർ (പോനോൻ)
സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞു എരുമേലി എസ്റ്റേറ്റിൽ ജോലി.പിന്നീട് കോട്ടയത്ത്  പാലാമ്പടം ഡ്രൈവർ .പുതുപ്പള്ളിയിൽ കട്ടത്തറ കുരിയൻ മകൾ ഇന്നായി ഭാര്യ . ഒരു പുത്രനും രണ്ടു പുത്രിയും .+
 F- 53  ഷിബു അലക്സാണ്ടർ   ഡ്രൈവർ ആയി ജോലി നോക്കുന്നു
രണ്ടു പുത്രന്മാരും ഒരു പുത്രിയും
അരുൺ അല്ലൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നു
മൂത്ത മകൾ ഷൈനിയെ  ചെങ്ങരൂരും ഇളയ മകൾ ആഷായെ  കുറിച്ചിയിലും വിവാഹം ചെയ്‌തിരിക്കുന്നു .

E -32  കൊച്ചുപോനോൻ  രണ്ടര വയസിൽ മരിച്ചു പോയി


E -33 ഈ.കെ. മാത്യു (കൊച്ചു) (1942 -2015 )
ഐടി ഐ കഴിഞ്ഞു അശോക് ലെയ്ലാൻഡ്/ ഗൾഫ് അലൂമിനിയം ഫാക്ടറി എന്നിവയിൽ ജോലി നോക്കിയിരുന്നു.
ഭാരൃ: മറിയാമ്മ മാതൃു (കറ്റോട്ടു മാലിയിൽ) (1945-2020)

രണ്ടു ആണ് മക്കൾ 

F - 54     ജിജു (കുരിയൻ  മാത്യു ) ഷാർജ്ജായിൽ ഭാരൃ പുല്ലാട്, വേലൻതുണ്ടിയിൽ ശോഭ 
മക്കൾ : രേഷമ, ജഫ്റിൻ, കെവിൻ

F - 55     സജു (വര്ഗീസ് മാത്യു )
ഭാരൃ  ആൻ റോഷൻ പുലിവേചെരിയിൽ
മക്കൾ   മറിയോൺ, മേലിൻ

E-34 ശാമുവേൽ കുരിയൻ  (കുഞ്ഞുമോൻ ) പ്രീ-ഡിഗ്രി കഴിഞ്ഞ് 
 ചെന്നൈ / രാജസ്ഥാൻ കോട്ടയം എന്നിവടങ്ങളിൽ അക്കൗണ്ടൻറ് ആയി ജോലി നോക്കി. ഇപ്പോൾ റിട്ടയേർഡ് ആയി  ഒരു പുത്രനും ഒരു പുത്രിയും ഉണ്ട് .

F-56 .ജോജി സാം ഖത്തറിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി നോക്കുന്നു.ചാവര് പച്ചയിൽ തമ്പി കോശിയുടെ മകൾ ജെസ്സൻ ആണ് ഭാര്യ.നഴ്സ് ആണ് മൂന്ന് പെൺ മക്കളുണ്ട് . ജോഹാന / ജോല  ജോയ്‌സ്
മകൾ ജിൻസി  ഖത്തറിൽ Bsc Nurse  ,മൈലപ്ര കീപ്പറാക്കൽ വർഗീസ്ന്റെ മകൻ ഷൈനു ആണ് ഭർത്താവ്. മൂന്ന് പെൺ മക്കൾ ഹന്നാ /ജെമീമ /എയ്ഞ്ചലാ 



  D -13  ജോസഫ് (കൊച്ചു കുഞ്ഞു )

പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്  സൺ‌ഡേ സ്കൂൾ അധ്യാപകനും വേദപുസ്‌തക ജ്ഞാനിയും ആയിരുന്നു .അനേകം പ്രശംസകളും പാരിതോഷികും നേടിയിരുന്നു . യുദ്ധ കാലത്തു റേഷൻ കട നടത്തിയിരുന്നു . ചിത്രയോദയം മാസിക ഉടമസ്ഥനും പത്രാധിപരും ആയി. വട്ടശേരിൽ ഡിവിനിയോസിസ് മെത്രാച്ചൻറെയും സർ സി.പി.രാമസ്വാമി അയ്യർ  രുടെയും  ജീവ ചരിത്രങ്ങൾ ഇദ്ദേഹത്തെ രചിച്ചു. പാക്കിൽ പള്ളിയുടെ ട്രസ്ററി ആയി 7 വര്ഷം പ്രവർത്തിച്ചു.
കൊല്ലാട്ട് തോട്ടുവായിൽ അബ്രഹാമിന്റെ മകൾ ചാച്ചി കുട്ടിയാണ് ഭാര്യ
ഇവർക്ക് ഒരു പുത്രനും മൂന്ന് പുത്രിയും ജനിച്ചു. മൂത്ത മകളെ പാമ്പാടിയിൽ ജേക്കബ് വിവാഹം കഴിച്ചു .ഇവർക്ക് നാലു പുത്രിമാരും രണ്ടു പുത്രന്മാരും ജനിച്ചു . രണ്ടാമത്തെ പുത്രി സുസമ്മയെ കുമരകം വിലാത്തറ അച്ചന്കുഞ്ഞു വിവാഹം ചെയ്‌തു . ഇവർക്കു മൂൺ പുത്രൻമാരുണ്ട് .ഇളയ പുത്രി ഓമനയെ മാങ്ങാനം പൂവക്കുന്നേൽ മാത്യുവിന്റെ മകൻ ഇട്ടി വിവാഹം ചെയ്‌തു .ഇവർക്ക് ഔർ പുത്രിയും ഒരു പുത്രനും ജനിച്ചു.
E -35 ജോസഫ് (രാജു)
ജോസഫിൻറെ ഏക മകൻ രാജു ബോംബെയിലും , ഒറീസ്സയിലും  ജോലി നോക്കിയിരുന്നു. പാക്കിൽ പള്ളിയിൽ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. വിശ്രമ ജീവിതം  നയിക്കുമ്പോൾ അന്തരിച്ചു.റാന്നിയിൽ പടിഞ്ഞാറെമണ്ണിൽ വർക്കി തോമസിന്റെ മകൾ സാറാമ്മ ഭാര്യ .ഒരു പുത്രൻ ഉണ്ട് .

F -57  റിൻസു വിവാഹം കഴിഞ്ഞു ഒരു പുത്രിയും  പുത്രനും ഉണ്ട് .

 
D -14  മാത്യു (മാത്തച്ചൻ)

പ്രാഥമിക വിദ്യാഭാസം  കഴിഞ്ഞു ടൈപ്പ് ഷോർട് ഹാൻഡ് പഠിച്ചു കോട്ടയത്തു പ്രതി ദിനം പത്രം ഓഫീസിലും ഇട്ടി ചെറിയാൻ നടത്തിയിരുന്ന കോട്ടയം ലോ ജേര്ണലിലും പ്രവർത്തിച്ചു അഞ്ചൽ മാസ്റ്റർ , മുൻസിഫ് കോടതി ക്ലാർക്ക് ആയി ജോലി നോക്കി . അത്തിമറ്റം/കൈനകരി  എസ്റ്റേറ്റ് കളിൽ സൂപ്രണ്ട് ഓറിയന്റ് ബാങ്കിൽ ഏജൻറ്ഓറിയന്റ് ട്രേഡിൽ അക്കൗണ്ടൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.പിന്നീട് വിശ്രമ ജീവിതം നയിക്കവേ അന്തരിച്ചു. കോട്ടയം കച്ചേരി കടവിൽ തോപ്പിൽ കുഞ്ഞമ്മയാണ് ഭാര്യ ഇവർക്കു മൂന്ന് പുത്രന്മാരും രണ്ടു പുത്രിയും ജനിച്ചു മൂത്ത മകൾ തങ്കമ്മയെ മാവേലിക്കര തട്ടാരമ്പലം പുതിയോട്ട് പാപ്പച്ചൻ വിവാഹം ചെയ്ത് ഇവർക്ക് ഒരു പുത്രനും ഒരു പുത്രിയും .വളരെ കാലം അമേരിക്കയിൽ താമസിച്ചിരുന്നു .

  
E-36 ഈ.എം.ജോസഫ് ( ജോയി )

പഠനത്തിൽ സമർത്ഥനായിരുന്ന ജോയ് ചെറുപ്പത്തിൽ തന്നെ നാടകം തന്റെ പ്രവർത്തന രംഗമായി ചില ചിത്രങ്ങളിൽ അഭിനയിച്ചു .കോട്ടയം ജോയ് എന്ന അപര നാമത്തിൽ അറിയപ്പെട്ടു . ചങ്ങനാശ്ശേരി റൂബി റബര് വർക്‌സിലും  എം ആർ ഫിലും (ചെന്നൈ) ജോലി ചെയ്തു . അവസാനം ചങ്ങനാശേരി  ഗവഃ റബ്ബർ ഫാക്ടറിയിലും ജോലി നോക്കി.

 E37 ഈ.എം.ജോൺ  (സണ്ണി)  ഇദ്ദേഹം ട്രാവൻകൂർ സിമെന്റ്സിൽ ലബോറട്ടറി ടെക്‌നിഷ്യൻ ആയി ജോലി ചെയ്‌തു ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു . വളരെ കാലം കുടുംബ യോഗത്തിന്റെ പ്രസിഡന്റ് ആയിരുന്നു .ഇപ്പോൾ
മുഖ്യ രക്ഷാധികാരി . ഭാര്യ കുഞ്ഞുമോൾ (വാഴൂർ ) ഒരു പുത്രിയും രണ്ടു പുത്രന്മാരും ഉണ്ട് .


E 38  ബാബു  സി എം എസ  കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ  ഒരു അപകടത്തിൽ മരിച്ചു .

D -15  ചാക്കോ (ചാക്കോച്ചി )

വിദ്യാഭ്യസ കാലത്തു തന്നെ  , പുസ്തകങ്ങളേകാൾ  പന്ത്‌ കളിയെ സ്നേഹിച്ചിരുന്നു . ഫുട്ബോൾ നാടൻ പന്ത് കളി എന്നിവയിൽ നന്നായി ശോഭിച്ചരുന്നു . കല കായിക മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ലഭിച്ചിരുന്നു .നാടകത്തിൽ അഭിനയിച്ചിട്ടുണ്ട് . ജോസഫ്  ബ്രെതെർസ് ട്രാൻസ്‌പോർട്ടിങ്  കമ്പിനിയിൽ ഡ്രൈവർ/ കണ്ടക്ടർ ആയി ജോലി നോക്കി.
ട്രാവൻകൂർ സിമെന്റ് സൗത്ത് ഇന്ത്യ പ്ലൈവുഡ് ഇയിരുന്നു ൻഡസ്ട്രീസ് വർക്ക് സൂപ്പർവൈസർ ആയും സേവനം ചെയ്‌തു . മീനടത്തു നെടും പോയികയിൽ ചാരോത്ത് വര്ഗിസ്ന്റെ അന്നമ്മയാണ്  ഭാര്യ. ഇവർക്കു ഒരു പുത്രനും മൂന്ന് പുത്രിമാരും ജനിച്ചു മൂത്ത പുത്രി ചിന്നമ്മയെ മണർകാട് പെരുമനകുന്നേൽ
കുരുവിള വിവാഹം ചെയ്‌തു .രണ്ടാമത്തെ മകൾ ആലീസിനെ (ഏലിയാമ്മ )
യുണൈറ്റഡ് ബിൽഡേഴ്‌സ്  കൺസ്ട്രക്ഷൻ കമ്പിനി മാനേജിങ് പാർട്ണർ പേരൂർ കുറുകെ ശ്ശേരിൽ മാത്യു (കുട്ടപ്പൻ) വിവാഹം  കഴിച്ചു . ഇളയ പുത്രി ഗ്രേസിയെ (മറിയാമ്മ) അദ്ധ്യാപിക വൃത്തി കഴിഞ്ഞു വിശ്രമ ജീവിതം
കഴിക്കുന്നു.തയ്യിൽ പടനിലം  എബ്രഹാം ഭര്താവ് . ഇദ്ദേഹം അദ്ധ്യാപകനായിരുന്നു.

E -39  ജോസഫ്  (1945 -൦൦൦൦ )

ഇദ്ദേഹം  എസ്‌ .ബി കോളേജിൽ നിന്ന്  ബി എസ സി  പാസ്സായി . കോട്ടയം  സൂര്യ പാറയിൽ പ്ലാൻ്റിംഗ് ആൻഡ് ട്രേഡിങ്ങ് കമ്പിനി ലി.  അക്കൗണ്ടൻ്റ് ആയി പ്രവർത്തിച്ചു . എലൈറ്റ് റബ്ബേർസ് എന്ന പേരിൽ  കോടിമതയിൽ റബര് വ്യാപാരവും ഏഷ്യൻ ബിൽഡേഴ്‌സ് എന്ന പേരിൽ. കെട്ടിട നിർമാണവും ആരംഭിച്ചു .കുടുംബ യോഗത്തിന്റെ  പ്രസിഡന്റ് ആയിരുന്നു(2015-2021). 
കാനം  പുള്ളോലിക്കൽ കളപുരക്കൽ വര്ഗിസ്ന്റെ മകൾ മിനി (ശോശാമ്മ )
ആണ് ഭാര്യ . ഇവർക്ക് രണ്ടു പുത്രിമാർ ഉണ്ട് . ഷാലറ്റ്‌ (അന്നമ്മ) ഷിനിറ്റ്  (അന്നമ്മ) മക്കൾ രണ്ടു പേരും ദുബായിൽ കുടുംബ സമേതം ആണ് .

D -16  മത്തായി (കുഞ്ഞാപ്പി)

ഇദ്ദേഹം മിഡിൽ സ്കൂൾ വിദ്യാഭ്യസ കാലത്തു വീട് വിട്ടു പോയി . നാലഞ്ച്‌ വര്ഷം കഴിഞ്ഞു തിരിച്ചു വന്നു . വീണ്ടും വീട്ടിൽ നിന്ന്  പോയി . ഇപ്പോൾ തമിഴ്ട്ടിനാട്ടിൽ ആണ് എന്ന് സംശയിക്കപെടുന്നു.

                                                          
ശുഭം


ഇപ്പോൾ  നാം  പ്രസിദ്ധികരിച്ച ചരിത്രം  പൂർണം അല്ല . അതിനാൽ ഇപ്പോൾ മുതൽ താഴെ പറയുന്ന വിലാസത്തിൽ വിവരങ്ങൾ അറിയിച്ചാൽ  ഇവടെ ഉൾപെടുത്താൻ സാധിക്കും ഫോട്ടോ ഉൾപ്പെടെ അയച്ചാൽ വളരെ നല്ലത് കണ്ട് മനസിലാക്കാൻ സാധിക്കും .

ഇമെയിൽ  ഐഡി ennackal2009@gmail.com or  mobile   number :
9847905007 

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തിരഞ്ഞെടുത്ത പോസ്റ്റ്

FAMILY HISTORY PRESENTATION